ന്യൂഡൽഹി: ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി.
ദേശീയ മെഡിക്കൽ കമ്മീഷൻ കോളജിലെത്തി പരിശോധന നടത്തിയ ശേഷമാണ് പുതിയ ബാച്ചിലേക്കുള്ള 150 സീറ്റുകളുടെ അംഗീകാരം എടുത്തുകളഞ്ഞത്. വേണ്ടത്ര പഠനസൗകര്യം ഇല്ലാത്തതാണ് സീറ്റ്നഷ്ടത്തിന് കാരണമായി പറയപ്പെടുന്നത്. ഡോക്ടർമാർ, സീനിയർ റസിഡന്റ്സ് എന്നിവരുടെ എണ്ണം കുറവാണെന്നും സംഘം ചൂണ്ടിക്കാട്ടി.
സീറ്റുകളുടെ അംഗീകാരം നഷ്ടമായ വിവരം ആരോഗ്യ സർവകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.
ദേശീയ മെഡിക്കൽ കമ്മീഷൻ കോളജിലെത്തി പരിശോധന നടത്തിയ ശേഷമാണ് പുതിയ ബാച്ചിലേക്കുള്ള 150 സീറ്റുകളുടെ അംഗീകാരം എടുത്തുകളഞ്ഞത്. വേണ്ടത്ര പഠനസൗകര്യം ഇല്ലാത്തതാണ് സീറ്റ്നഷ്ടത്തിന് കാരണമായി പറയപ്പെടുന്നത്. ഡോക്ടർമാർ, സീനിയർ റസിഡന്റ്സ് എന്നിവരുടെ എണ്ണം കുറവാണെന്നും സംഘം ചൂണ്ടിക്കാട്ടി.
സീറ്റുകളുടെ അംഗീകാരം നഷ്ടമായ വിവരം ആരോഗ്യ സർവകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.