കൊല്ലം: എൽഡിഎഫ് സ്ഥാനാർഥികളെ ഒതുക്കാനായി ബിജെപി മറിച്ചുനൽകിയ വോട്ടിന്റെ ബലത്തിൽ കിട്ടിയ ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണപദവികൾ ഒഴിയാൻ കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകി ജില്ലാ നേതൃത്വം.
ബിജെപി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജയിച്ച ഷീബ ചെല്ലപ്പൻ, സുജാതൻ അമ്പലക്കര എന്നിവരോടാണ് അടിയന്തരമായി രാജിവയ്ക്കാൻ കൊല്ലം ഡിസിസി ആവശ്യപ്പെട്ടത്.
ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും സീറ്റുകളാണുള്ളത്. എൽഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് പദവി വഹിച്ചിരുന്ന സിപിഐയിലെ അമ്പിളി ശിവൻ രണ്ടര വർഷത്തെ കാലാവധി പൂർത്തിയാക്കി രാജിവച്ചു.
തുടർന്ന് സിപിഎമ്മിലെ ബിന്ദു പ്രകാശനെ പ്രസിഡന്റാക്കാമെന്ന ഉദ്ദേശത്തോടെ നടന്ന തെരഞ്ഞെടുപ്പിൽ, ബിജെപി അംഗങ്ങളായ മൂന്ന് പേർ കോൺഗ്രസിന് അപ്രതീക്ഷിതമായി വോട്ട് നൽകുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി.
ബിജെപി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജയിച്ച ഷീബ ചെല്ലപ്പൻ, സുജാതൻ അമ്പലക്കര എന്നിവരോടാണ് അടിയന്തരമായി രാജിവയ്ക്കാൻ കൊല്ലം ഡിസിസി ആവശ്യപ്പെട്ടത്.
ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും സീറ്റുകളാണുള്ളത്. എൽഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് പദവി വഹിച്ചിരുന്ന സിപിഐയിലെ അമ്പിളി ശിവൻ രണ്ടര വർഷത്തെ കാലാവധി പൂർത്തിയാക്കി രാജിവച്ചു.
തുടർന്ന് സിപിഎമ്മിലെ ബിന്ദു പ്രകാശനെ പ്രസിഡന്റാക്കാമെന്ന ഉദ്ദേശത്തോടെ നടന്ന തെരഞ്ഞെടുപ്പിൽ, ബിജെപി അംഗങ്ങളായ മൂന്ന് പേർ കോൺഗ്രസിന് അപ്രതീക്ഷിതമായി വോട്ട് നൽകുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി.