തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ബുധനാഴ്ച വ്യാപകമായി മഴ പെയ്തേക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല.
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. ഡല്‍ഹിയില്‍ യമുന നദി ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തുടരുകയാണ്.
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ ശക്തമായി പെയ്യുകയാണ്. ഗുജറാത്തിലും ശക്തമായ മഴ തുടരുന്നു.
മഹാരാഷ്ട്രയില്‍ മഴ വീണ്ടും ശക്തമാവുകയാണ്. റായ്ഗഡ്, രത്നഗിരി, പൂനെ, സത്താര ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് ആണ്. മുംബൈ, താനെ, പാല്‍ഖര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല.
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. ഡല്‍ഹിയില്‍ യമുന നദി ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തുടരുകയാണ്.
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ ശക്തമായി പെയ്യുകയാണ്. ഗുജറാത്തിലും ശക്തമായ മഴ തുടരുന്നു.
മഹാരാഷ്ട്രയില്‍ മഴ വീണ്ടും ശക്തമാവുകയാണ്. റായ്ഗഡ്, രത്നഗിരി, പൂനെ, സത്താര ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് ആണ്. മുംബൈ, താനെ, പാല്‍ഖര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.