ഇംഫാൽ: വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന മണിപ്പുരിലെ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ച് സംസ്ഥാന സർക്കാർ. എന്നാൽ, മൊബൈൽ ഇന്റർനെറ്റ് സേവനത്തിനും സാമൂഹ്യമാധ്യമ ഉപയോഗത്തിനുമുള്ള വിലക്ക് തുടരും.
ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും സേവനം തടസപ്പെട്ടതിനാലും എൽപിജി ബുക്കിംഗ്, ഓൺലൈൻ സർക്കാർ സേവനങ്ങൾ മുടങ്ങിയതിനാലും പൊതുജനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടെന്നും ഇതിനാലാണ് ഇന്റർനെറ്റ് വിലക്ക് ഭാഗികമായി നീക്കുന്നതെന്നും സർക്കാർ അറിയിച്ചു.
കൃത്യമായ ഐപി അഡ്രസ് ഉള്ള സിസ്റ്റങ്ങൾ ഉപയോഗിച്ച് മാത്രമാകും സംസ്ഥാനത്ത് ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുക. ഐപി അഡ്രസ് മറയ്ക്കാനുള്ള വിപിഎൻ സേവനവും വൈഫൈ റൗട്ടർ സംവിധാനവും ഉപയോഗിക്കരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും സേവനം തടസപ്പെട്ടതിനാലും എൽപിജി ബുക്കിംഗ്, ഓൺലൈൻ സർക്കാർ സേവനങ്ങൾ മുടങ്ങിയതിനാലും പൊതുജനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടെന്നും ഇതിനാലാണ് ഇന്റർനെറ്റ് വിലക്ക് ഭാഗികമായി നീക്കുന്നതെന്നും സർക്കാർ അറിയിച്ചു.
കൃത്യമായ ഐപി അഡ്രസ് ഉള്ള സിസ്റ്റങ്ങൾ ഉപയോഗിച്ച് മാത്രമാകും സംസ്ഥാനത്ത് ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുക. ഐപി അഡ്രസ് മറയ്ക്കാനുള്ള വിപിഎൻ സേവനവും വൈഫൈ റൗട്ടർ സംവിധാനവും ഉപയോഗിക്കരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.