അമൃത്സർ: ഇന്ത്യ-പാക് അതിർത്തി മേഖലയിലെ വെള്ളപ്പൊക്കം കുറഞ്ഞ സാഹചര്യത്തിൽ കർതാർപുർ ഇടനാഴി ഇന്ന് വീണ്ടും തുറക്കും.
തിങ്കളാഴ്ച വൈകുന്നേരം ബോർഡർ റേഞ്ച് അമൃത്സർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി), നരീന്ദർ ഭാർഗവ് സ്ഥിതിഗതികൾ വിലയിരുത്താൻ ഇടനാഴി സന്ദർശിച്ചിരുന്നു. കൂടാതെ, ഗുരുദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണർ ഹിമാൻഷു അഗർവാളും കർതാർപൂർ ഇടനാഴി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുറക്കാൻ തീരുമാനിച്ചത്.
രവി നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇന്ത്യ-പാക് അതിർത്തിയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. ഇക്കാരണത്താലാണ് യാത്ര താത്കാലികമായി നിർത്തിവച്ചത്.
പാകിസ്ഥാനിലെ ലാഹോറിലുള്ള ചരിത്രപ്രസിദ്ധമായ ഗുരുദ്വാര ദർബാർ സാഹിബിനെയും പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഗുരുദ്വാര ദേരാ ബാബ നാനാക്കിനെയും ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി.
തിങ്കളാഴ്ച വൈകുന്നേരം ബോർഡർ റേഞ്ച് അമൃത്സർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി), നരീന്ദർ ഭാർഗവ് സ്ഥിതിഗതികൾ വിലയിരുത്താൻ ഇടനാഴി സന്ദർശിച്ചിരുന്നു. കൂടാതെ, ഗുരുദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണർ ഹിമാൻഷു അഗർവാളും കർതാർപൂർ ഇടനാഴി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുറക്കാൻ തീരുമാനിച്ചത്.
രവി നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇന്ത്യ-പാക് അതിർത്തിയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. ഇക്കാരണത്താലാണ് യാത്ര താത്കാലികമായി നിർത്തിവച്ചത്.
പാകിസ്ഥാനിലെ ലാഹോറിലുള്ള ചരിത്രപ്രസിദ്ധമായ ഗുരുദ്വാര ദർബാർ സാഹിബിനെയും പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഗുരുദ്വാര ദേരാ ബാബ നാനാക്കിനെയും ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി.