+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീട്ടമ്മയെ ശല്യം ചെയ്തെന്ന പരാതിയിൽ മെല്ലെപ്പോക്ക്; വൈക്കത്ത് നാല് പോലീസുകാർക്ക് സസ്പെൻഷൻ

കോട്ടയം: പൊതുസ്ഥലത്ത് വീട്ടമ്മയെ ശല്യം ചെയ്തെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതിരുന്ന സംഭവത്തിൽ എസ്ഐ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.വൈക്കം
വീട്ടമ്മയെ ശല്യം ചെയ്തെന്ന പരാതിയിൽ മെല്ലെപ്പോക്ക്; വൈക്കത്ത് നാല് പോലീസുകാർക്ക് സസ്പെൻഷൻ
കോട്ടയം: പൊതുസ്ഥലത്ത് വീട്ടമ്മയെ ശല്യം ചെയ്തെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതിരുന്ന സംഭവത്തിൽ എസ്ഐ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

വൈക്കം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജ്മൽ ഹുസൈൻ, എഎസ്ഐ പി. വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനോജ് , സാബു എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

മേയ് 13-നുണ്ടായ സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ എസ്പി നടപടി എടുത്തത്. വൈക്കം സ്വദേശിയായ വീട്ടമ്മ ഭർത്താവിനൊപ്പം രാത്രി സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പ്രദേശവാസിയായ യുവാവ് ഇവരെ തടഞ്ഞുനിർത്തുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് ഇവർ വൈക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരാതി ലഭിച്ച രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. മേയ് 16-ന് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന് വീട്ടമ്മ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
More in Latest News :