+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പമ്പാനദിയിലെ മൺത്തിട്ടയിലിടിച്ച് ആറന്മുള വള്ളസദ്യയ്ക്കെത്തിയ പള്ളിയോടം മറിഞ്ഞു

ആറന്മുള: പമ്പാനദിയില്‍ രൂപപ്പെട്ട ചെളിയും മണ്‍പുറ്റുകളും നീക്കാത്തത് മൂലം ആറന്മുള വള്ളസദ്യയ്ക്കെത്തിയ പള്ളിയോടം മറിഞ്ഞു.വള്ളസദ്യകള്‍ക്ക് തുടക്കം കുറിച
പമ്പാനദിയിലെ മൺത്തിട്ടയിലിടിച്ച് ആറന്മുള വള്ളസദ്യയ്ക്കെത്തിയ പള്ളിയോടം മറിഞ്ഞു
ആറന്മുള: പമ്പാനദിയില്‍ രൂപപ്പെട്ട ചെളിയും മണ്‍പുറ്റുകളും നീക്കാത്തത് മൂലം ആറന്മുള വള്ളസദ്യയ്ക്കെത്തിയ പള്ളിയോടം മറിഞ്ഞു.

വള്ളസദ്യകള്‍ക്ക് തുടക്കം കുറിച്ച ഞായറാഴ്ചയാണ് മല്ലപ്പുഴശേരി പള്ളിയോടം പമ്പാനദിയിലേക്ക് മറിഞ്ഞുവീണത്. നദിതീരത്തിന് സമീപത്ത് വച്ച് നടന്ന അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

മൺത്തിട്ടകൾ മൂലം, ആറന്മുള ക്ഷേത്രക്കടവ്, സത്രക്കടവ് ഭാഗങ്ങളില്‍ പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്ക്ക് തടസമുണ്ട്. വള്ളസദ്യയ്ക്ക് മുമ്പായി മണ്‍പുറ്റുകള്‍ നീക്കുന്നതായിരുന്നു മുന്‍കാല രീതി. എന്നാല്‍ ഇക്കുറി ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചതേയുള്ളൂ.

കോഴഞ്ചേരി, ആഞ്ഞിലിമൂട്ടില്‍ പാലങ്ങള്‍ക്ക് സമീപവും പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസങ്ങളുണ്ട്. കോഴഞ്ചേരി പാലത്തിന് സമീപം ഒരു ഗര്‍ഡര്‍ നദിയില്‍ വീണു കിടക്കുകയാണ്. ആഞ്ഞിലിമൂട്ടില്‍ പാലത്തിന് സമീപം തടികൾ അടിഞ്ഞിരിക്കുകയാണ്.

ഈ തടസങ്ങള്‍ അടിയന്തരമായി നീക്കണമെന്ന് പള്ളിയോട സേവാസംഘം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം മന്ത്രി വീണാ ജോര്‍ജ് വിളിച്ചുകൂട്ടിയ യോഗത്തില്‍, ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമായെന്നാണ് അറിയിച്ചത്.

ഒക്ടോബര്‍ രണ്ട് വരെ നീളുന്ന വള്ളസദ്യക്കാലത്തിന് ഞായറാഴ്ചയാണ് തുടക്കമായത്. 10 പളളിയോട കരകള്‍ക്കാണ് ആദ്യദിനം ക്ഷേത്രമതിലകത്തും പുറത്തെ പ്രത്യേക പന്തലിലുമായി സദ്യ വിളമ്പിയത്. 52 പള്ളിയോടങ്ങള്‍ക്കും വിവിധ ദിവസങ്ങളിലായി വള്ളസദ്യ ഉണ്ടാകും.

ഇക്കാലയളവില്‍ വരുന്ന അഷ്ടമിരോഹിണി, തിരുവോണം, ഉത്തൃട്ടാതി ദിനങ്ങളില്‍ സമൂഹവള്ളസദ്യയാണ് ക്രമീകരിക്കുന്നത്. മറ്റുള്ള ദിവസങ്ങളില്‍ വഴിപാട് വള്ളസദ്യകള്‍ നടക്കും. 12 വള്ളസദ്യകള്‍ വരെ ഒരുദിവസം നടത്താന്‍ ക്രമീകരണമുണ്ട്.
More in Latest News :