+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് മര്‍ദനം; പ്രതികള്‍ റിമാന്‍ഡിൽ

ചേര്‍ത്തല: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന്‍റെ പേരില്‍ ഗൃഹനാഥനെയും മകനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. 20നു രാത്രിയാണ് ചേര്‍ത്ത
കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് മര്‍ദനം; പ്രതികള്‍ റിമാന്‍ഡിൽ
ചേര്‍ത്തല: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന്‍റെ പേരില്‍ ഗൃഹനാഥനെയും മകനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. 20നു രാത്രിയാണ് ചേര്‍ത്തല ശാവേശേരിക്ഷേത്രത്തിനു സമീപം മിഥുന്‍നിവാസില്‍ മോഹനനെയും മകന്‍ മിഥുനെയും ഇരുമ്പുവടിയും ബിയര്‍ കുപ്പിയും കൊണ്ട് അക്രമിച്ചത്.

മിഥുനെ അക്രമിക്കുന്നതു കണ്ടു തടയാന്‍ ചെന്ന മോഹനനെയും സംഘം അക്രമിക്കുകയായിരുന്നു. കണ്ണിനു താഴെയുള്ള അസ്ഥിക്കും തോളെല്ലിനും പരിക്കേറ്റ മോഹനന്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മോഹനന്‍റെ അനുജനില്‍ നിന്നും കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനെത്തുടര്‍ന്നാണ് അക്രമമെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍ രാജീഭവന്‍ വീട്ടില്‍ അക്ഷയ് ആര്‍. രാജേഷ് (കണ്ണന്‍-18), അജയ് ആര്‍. രാജേഷ് (ഉണ്ണി-18), തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍ വെളീപറമ്പ് വീട്ടില്‍ ബിജുമോന്‍ (48), മകന്‍ വിമല്‍ ബിജു (മണിക്കുട്ടന്‍-19) എന്നിവരെയാണ് ചേര്‍ത്തല ഇന്‍സ്‌പെക്ടര്‍ ബി. വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. എസ്ഐമാരായ വി.ജെ. ആന്‍റണി, എസ്. സന്തോഷ് കുമാര്‍, സീനിയര്‍ സിപിഒ ബിനുമോന്‍, വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.
More in Latest News :