പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം വിൻഡീസ് പൊരുതുന്നു. ഇന്ത്യയുടെ 438 റണ്‍സ് എന്ന ഒന്നാം ഇന്നിംഗ്സിനെതിരേ 108-ാം ഓവറിൽ അഞ്ച് വിക്കറ്റ്നഷ്ടത്തിൽ 229 റണ്‍സ് എന്ന നിലയിലാണ് വിൻഡീസ്.
നായകൻ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിന്റെ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് തലവേദന ഉയർത്തിയത്. 235 പന്തുകൾ നേരിട്ട ബ്രാത്ത്വെയ്റ്റ് 75 റണ്‍സെടുത്തു. ആർ. അശ്വിനാണ് ഒടുവിൽ ബ്രാത്ത്വെയ്റ്റിനെ പവലിയൻ കയറ്റിയത്.
ടാഗനറൈൻ ചന്ദർപോൾ 33 റണ്‍സും കിർക്ക് മക്കെൻസി 32 റണ്‍സും നേടി. 37 റണ്‍സുമായി അലിക് അത്നാസെയും 11 റണ്‍സുമായി ജെസണ്‍ ഹോൾഡറുമാണ് ക്രീസിൽ.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആർ. അശ്വിൻ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.
നായകൻ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിന്റെ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് തലവേദന ഉയർത്തിയത്. 235 പന്തുകൾ നേരിട്ട ബ്രാത്ത്വെയ്റ്റ് 75 റണ്‍സെടുത്തു. ആർ. അശ്വിനാണ് ഒടുവിൽ ബ്രാത്ത്വെയ്റ്റിനെ പവലിയൻ കയറ്റിയത്.
ടാഗനറൈൻ ചന്ദർപോൾ 33 റണ്‍സും കിർക്ക് മക്കെൻസി 32 റണ്‍സും നേടി. 37 റണ്‍സുമായി അലിക് അത്നാസെയും 11 റണ്‍സുമായി ജെസണ്‍ ഹോൾഡറുമാണ് ക്രീസിൽ.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആർ. അശ്വിൻ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.