തിരുവനന്തപുരം: വിജിലൻസ് കേസുകളും അന്വേഷണങ്ങളും പൂർത്തിയാക്കുന്നതിനുള്ള സമയപരിധി പുതുക്കി നിശ്ചയിച്ച് ഉത്തരവിറങ്ങി. ഇതനുസരിച്ച് വിജിലൻസ് അന്വേഷണം ആറു മാസത്തിനകം പൂർത്തിയാക്കണം.
പ്രാഥമികാന്വേഷണം മൂന്നു മാസത്തിനകവും മിന്നൽ പരിശോധാ നടപടികളും രഹസ്യാന്വേഷണവും ഒരു മാസത്തിനകവും പൂർത്തിയാക്കണം. ട്രാപ്പ് കേസുകൾക്ക് ആറു മാസ കാലാവധിയാണു നിശ്ചയിച്ചിട്ടുള്ളത്. അനധികൃത സ്വത്ത് സന്പാദന അന്വേഷണവും മറ്റു കേസുകളും 12 മാസത്തിനകവും പൂർത്തിയാക്കണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
കോടതി ഉത്തരവു പ്രകാരം മറ്റു വിധത്തിൽ സമയപരിധി നിശ്ചയിച്ചിട്ടുള്ള പക്ഷം അതനുസരിച്ചുള്ള സമയപരിധി പാലിക്കേണ്ടതാണ്.
പ്രാഥമികാന്വേഷണം മൂന്നു മാസത്തിനകവും മിന്നൽ പരിശോധാ നടപടികളും രഹസ്യാന്വേഷണവും ഒരു മാസത്തിനകവും പൂർത്തിയാക്കണം. ട്രാപ്പ് കേസുകൾക്ക് ആറു മാസ കാലാവധിയാണു നിശ്ചയിച്ചിട്ടുള്ളത്. അനധികൃത സ്വത്ത് സന്പാദന അന്വേഷണവും മറ്റു കേസുകളും 12 മാസത്തിനകവും പൂർത്തിയാക്കണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
കോടതി ഉത്തരവു പ്രകാരം മറ്റു വിധത്തിൽ സമയപരിധി നിശ്ചയിച്ചിട്ടുള്ള പക്ഷം അതനുസരിച്ചുള്ള സമയപരിധി പാലിക്കേണ്ടതാണ്.