ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലേക്ക് ബജ്രംഗ് പുനിയക്കും വിനേഷ് ഫോഗട്ടിനും നേരിട്ട് പ്രവേശനം നൽകിയ നടപടിയെ ചോദ്യം ചെയ്ത് ഗുസ്തിതാരങ്ങളായ അന്തിം പങ്കലും സുജീത് കൽകലും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യൻ ഗെയ്സിംന് നേരിട്ട് യോഗ്യത നൽകിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) തീരുമാനം കോടതി ശരിവയ്ക്കുകയും ചെയ്തു.
ഐഒഎ അഡ്ഹോക്ക് കമ്മിറ്റിയാണ് ഫോഗട്ടിനും (53 കിലോഗ്രാം), പുനിയക്കും (65 കിലോഗ്രാം) ഏഷ്യൻ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നൽകിയത്. മറ്റ് ഗുസ്തിതാരങ്ങൾ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടണമെങ്കിൽ സെലക്ഷൻ ട്രയലിൽ യോഗ്യത തെളിയിക്കണം.
ഏഴ് വനിതാ ഗുസ്തിതാരങ്ങളെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗ് പീഡിപ്പിച്ചെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വ്യക്തികളായിരുന്നു ഫോഗട്ടും പുനിയയും.
ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യൻ ഗെയ്സിംന് നേരിട്ട് യോഗ്യത നൽകിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) തീരുമാനം കോടതി ശരിവയ്ക്കുകയും ചെയ്തു.
ഐഒഎ അഡ്ഹോക്ക് കമ്മിറ്റിയാണ് ഫോഗട്ടിനും (53 കിലോഗ്രാം), പുനിയക്കും (65 കിലോഗ്രാം) ഏഷ്യൻ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നൽകിയത്. മറ്റ് ഗുസ്തിതാരങ്ങൾ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടണമെങ്കിൽ സെലക്ഷൻ ട്രയലിൽ യോഗ്യത തെളിയിക്കണം.
ഏഴ് വനിതാ ഗുസ്തിതാരങ്ങളെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗ് പീഡിപ്പിച്ചെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വ്യക്തികളായിരുന്നു ഫോഗട്ടും പുനിയയും.