മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 22 ആയി. ഒരു മൃതദേഹം കൂടിയാണ് ഇന്ന് കണ്ടെത്തിയത്.
ഇനിയും നൂറോളം പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് റായ്ഗഡിലെ ഇര്ഷല്വാഡിയിലുള്ള ആദിവാസിഗ്രാമത്തിൽ ഉരുള്‍പൊട്ടലുണ്ടായത്. ഇരുചക്രവാഹനം പോലും എത്താത്ത പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
അപകടസ്ഥലത്ത് ഇതുവരെ ജെസിബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മലമുകളിലേക്ക് നടന്ന് മാത്രമാണ് എത്താന്‍ കഴിയുക. മറ്റ് പണി ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
കനത്ത മഴയും കാറ്റും മൂലം ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും സാധ്യമായില്ല.
ഇനിയും നൂറോളം പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് റായ്ഗഡിലെ ഇര്ഷല്വാഡിയിലുള്ള ആദിവാസിഗ്രാമത്തിൽ ഉരുള്‍പൊട്ടലുണ്ടായത്. ഇരുചക്രവാഹനം പോലും എത്താത്ത പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
അപകടസ്ഥലത്ത് ഇതുവരെ ജെസിബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മലമുകളിലേക്ക് നടന്ന് മാത്രമാണ് എത്താന്‍ കഴിയുക. മറ്റ് പണി ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
കനത്ത മഴയും കാറ്റും മൂലം ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും സാധ്യമായില്ല.