കഴക്കൂട്ടം: കോളനിയിൽ പുറത്ത് നിന്നുള്ളവർ വരാൻ പാടില്ലെന്നു വിലക്കിയതിലുള്ള വിരോധത്താൽ ഞാണ്ടൂർക്കോണം അംബേദ്ക്കർ നഗർ കോളനിയിൽ ആയുധങ്ങളുമായെത്തി മൂന്നു പേരെ വെട്ടി പരിക്കേൽപിച്ച കേസിൽ മൂന്നു പേർ കഴക്കൂട്ടം പോലീസിന്റെ പിടിയിലായി.
പുത്തൻതോപ്പ് കനാൽ പുറംപോക്കിൽ ആറ്റരികത്ത് വീട്ടിൽ രാജേഷ് (35), അംബേദ്ക്കർ നഗർ പ്രശാന്ത് ഭവനിൽ പ്രശാന്ത് (38), അരുവിക്കര മരുതുംകോട് ഉണ്ണികൃഷ്ണൻ (42) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി എട്ടരയോടെ ഞാണ്ടൂർകോണം അംബേദ്കർ നഗർ സ്വദേശി അഭിലാഷ്, രാജേഷ്, രാഹുൽ എന്നിവർക്കാണ് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റത്.
തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ വെട്ടേറ്റ അഭിലാഷിന്റെ പിതാവായ ഞാണ്ടൂർക്കോണം ആളിയിൽ തറട്ട അശോകന്റെ ഓട്ടോ പെട്രോൾ ഉപയോഗിച്ച് രാജേഷും പ്രശാന്തും മറ്റൊരാളും ചേർന്ന് കത്തിച്ചിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച രാവിലെയോടെ പ്രതികൾ പിടിയിലായത്.
പുത്തൻതോപ്പ് കനാൽ പുറംപോക്കിൽ ആറ്റരികത്ത് വീട്ടിൽ രാജേഷ് (35), അംബേദ്ക്കർ നഗർ പ്രശാന്ത് ഭവനിൽ പ്രശാന്ത് (38), അരുവിക്കര മരുതുംകോട് ഉണ്ണികൃഷ്ണൻ (42) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി എട്ടരയോടെ ഞാണ്ടൂർകോണം അംബേദ്കർ നഗർ സ്വദേശി അഭിലാഷ്, രാജേഷ്, രാഹുൽ എന്നിവർക്കാണ് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റത്.
തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ വെട്ടേറ്റ അഭിലാഷിന്റെ പിതാവായ ഞാണ്ടൂർക്കോണം ആളിയിൽ തറട്ട അശോകന്റെ ഓട്ടോ പെട്രോൾ ഉപയോഗിച്ച് രാജേഷും പ്രശാന്തും മറ്റൊരാളും ചേർന്ന് കത്തിച്ചിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച രാവിലെയോടെ പ്രതികൾ പിടിയിലായത്.