ന്യൂഡൽഹി: ചന്ദ്രശേഖർ ആസാദിനെതിരേ അടുത്തിടെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഭീം ആർമി പ്രവർത്തകർ ജന്തർമന്ദിറിൽ ധർണ നടത്തി. ആസാദിന് സെഡ് പ്ലസ് സുരക്ഷ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട പ്രവർത്തകർ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന മുന്നറിയിപ്പും നൽകി.
ഭീം ആർമിയുടെ സഹസ്ഥാപകനും ആസാദ് സമാജ് പാർട്ടി ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖറിനെ ഉത്തർപ്രദേശിലെ ഷഹാരൻപുരിൽ അജ്ഞാതസംഘം വെടിവച്ചു പരിക്കേൽപ്പിച്ചിരുന്നു. കഴിഞ്ഞമാസം 28 നായിരുന്നു സംഭവം നടന്നത്.
ആസാദ് സമാജ് പാർട്ടിയുടെ സഖ്യകക്ഷികളായ രാഷ്ട്രീയ ലോക്ദളിന്റെയും സമാജ്വാദി പാർട്ടിയുടെയും പ്രവർത്തകരും പ്രക്ഷോഭത്തിനുണ്ടായിരുന്നു.
ഭീം ആർമിയുടെ സഹസ്ഥാപകനും ആസാദ് സമാജ് പാർട്ടി ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖറിനെ ഉത്തർപ്രദേശിലെ ഷഹാരൻപുരിൽ അജ്ഞാതസംഘം വെടിവച്ചു പരിക്കേൽപ്പിച്ചിരുന്നു. കഴിഞ്ഞമാസം 28 നായിരുന്നു സംഭവം നടന്നത്.
ആസാദ് സമാജ് പാർട്ടിയുടെ സഖ്യകക്ഷികളായ രാഷ്ട്രീയ ലോക്ദളിന്റെയും സമാജ്വാദി പാർട്ടിയുടെയും പ്രവർത്തകരും പ്രക്ഷോഭത്തിനുണ്ടായിരുന്നു.