ന്യൂഡൽഹി: ആദിപുരുഷ് സിനിമയ്ക്ക് കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് നൽകിയ പ്രദർശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.
ഓരോരുത്തരുടെയും താത്പര്യങ്ങൾ കണക്കിലെടുത്ത് സുപ്രീംകോടതിക്ക് ഇത്തരം ഹർജികളിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റീസുമാരായ എസ്.കെ. കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന് ആവശ്യപെട്ട് അഭിഭാഷകയായ മമത റാണി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരുടെ നിരീക്ഷണം. സിനിമയിൽ ഹിന്ദു ദൈവങ്ങളെ മോശമായ തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് കേസിൽ കക്ഷിയായിട്ടുള്ള അഭിഭാഷകൻ രത്നേഷ് കുമാർ ശുക്ല പറഞ്ഞു.
ഹർജിയുമായി സുപ്രീംകോടതിയിൽ എത്തിയതിനെ ചോദ്യം ചെയ്ത ജസ്റ്റീസ് കൗൾ നിസാര പ്രശ്നങ്ങൾക്ക് സുപ്രീംകോടതിയിൽ എത്തുന്ന പ്രവണതയെയും വിമർശിച്ചു. പുസ്തകങ്ങൾ, സിനിമകൾ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണമെന്നും ജസ്റ്റീസ് കൂട്ടിച്ചേർത്തു.
ഓരോരുത്തരുടെയും താത്പര്യങ്ങൾ കണക്കിലെടുത്ത് സുപ്രീംകോടതിക്ക് ഇത്തരം ഹർജികളിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റീസുമാരായ എസ്.കെ. കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന് ആവശ്യപെട്ട് അഭിഭാഷകയായ മമത റാണി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരുടെ നിരീക്ഷണം. സിനിമയിൽ ഹിന്ദു ദൈവങ്ങളെ മോശമായ തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് കേസിൽ കക്ഷിയായിട്ടുള്ള അഭിഭാഷകൻ രത്നേഷ് കുമാർ ശുക്ല പറഞ്ഞു.
ഹർജിയുമായി സുപ്രീംകോടതിയിൽ എത്തിയതിനെ ചോദ്യം ചെയ്ത ജസ്റ്റീസ് കൗൾ നിസാര പ്രശ്നങ്ങൾക്ക് സുപ്രീംകോടതിയിൽ എത്തുന്ന പ്രവണതയെയും വിമർശിച്ചു. പുസ്തകങ്ങൾ, സിനിമകൾ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണമെന്നും ജസ്റ്റീസ് കൂട്ടിച്ചേർത്തു.