ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ. ആൾക്കൂട്ടം തങ്ങളെ ബലമായി കൂട്ടിക്കൊണ്ട് പോയപ്പോൾ പോലീസ് പ്രതികരിക്കാതെ നിൽക്കുകയായിരുന്നുവെന്ന് സംഭവത്തിൽ ഇരയായ സ്ത്രീ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്.
വീട്ടിൽ നിന്നും പോലീസാണ് സ്ത്രീകളടക്കമുള്ളവരെ ആൾകൂട്ടത്തിനിടയിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും അവർ പറഞ്ഞു. ഇവരുടെ ഭർത്താവ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനാണെന്നും റിപ്പോർട്ടിലുണ്ട്.
വളരെ വേദനാ ജനകമായ സംഭവമാണെന്നും, മൃഗങ്ങളെ പോലെയാണ് ആൾക്കൂട്ടം ഇരച്ചെത്തിയതെന്നും, ആയുധങ്ങളുമായി എത്തിയ അവർ തങ്ങളെ കൊല്ലാനുള്ള നീക്കത്തിലായിരുന്നുവെന്നും സൈനികൻ വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
സ്ത്രീകളെ ബലം പ്രയോഗിച്ച് വസ്ത്രം നീക്കാൻ ആൾക്കൂട്ടം ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
വീട്ടിൽ നിന്നും പോലീസാണ് സ്ത്രീകളടക്കമുള്ളവരെ ആൾകൂട്ടത്തിനിടയിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും അവർ പറഞ്ഞു. ഇവരുടെ ഭർത്താവ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനാണെന്നും റിപ്പോർട്ടിലുണ്ട്.
വളരെ വേദനാ ജനകമായ സംഭവമാണെന്നും, മൃഗങ്ങളെ പോലെയാണ് ആൾക്കൂട്ടം ഇരച്ചെത്തിയതെന്നും, ആയുധങ്ങളുമായി എത്തിയ അവർ തങ്ങളെ കൊല്ലാനുള്ള നീക്കത്തിലായിരുന്നുവെന്നും സൈനികൻ വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
സ്ത്രീകളെ ബലം പ്രയോഗിച്ച് വസ്ത്രം നീക്കാൻ ആൾക്കൂട്ടം ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.