ഇംഫാല്‍: മണിപ്പൂരില്‍ ആള്‍ക്കൂട്ടം നഗ്നരായി നടത്തുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യ. 52, 42, 21 വയസുള്ള മൂന്ന് സ്ത്രീകളാണ് മണിപ്പൂരില്‍ ക്രൂരപീഡനത്തിന് ഇരയായത്.
അതിക്രമത്തിന് ഇരയായവർതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരില്‍ ഒരാളുടെ സഹോദരനെയും അച്ഛനെയും അക്രമികള്‍ കൊലപ്പെടുത്തി. പോലീസ് സംരക്ഷണം തേടിയ ഇവരെ ജനക്കൂട്ടം എത്തി അവരുടെ കൈയില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
മേയ് നാലിന് നടന്ന സംഭവത്തേക്കുറിച്ച് പോലീസിന് വ്യക്തമായ അറിവുണ്ടായിട്ടും നടപടിയെടുക്കാൻ തയാറായില്ല. എന്നാല്‍ മേയ് 18ന് മാത്രമാണ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അതിക്രമത്തിന് ഇരയായവര്‍ പറയുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം മാത്രമാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
കുകി മേഖലയായ കാംഗ്പൊക്പി ജില്ലയിലായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. കുകി വിഭാഗക്കാരായ സ്ത്രീകളെ മെയ്തെയ് വിഭാഗത്തില്‍പ്പെട്ട ഒരുസംഘം യുവാക്കള്‍ നഗ്നരാക്കി നടത്തിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാഴാഴ്ചപുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതിക്രമത്തിന് ഇരയായവർതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരില്‍ ഒരാളുടെ സഹോദരനെയും അച്ഛനെയും അക്രമികള്‍ കൊലപ്പെടുത്തി. പോലീസ് സംരക്ഷണം തേടിയ ഇവരെ ജനക്കൂട്ടം എത്തി അവരുടെ കൈയില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
മേയ് നാലിന് നടന്ന സംഭവത്തേക്കുറിച്ച് പോലീസിന് വ്യക്തമായ അറിവുണ്ടായിട്ടും നടപടിയെടുക്കാൻ തയാറായില്ല. എന്നാല്‍ മേയ് 18ന് മാത്രമാണ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അതിക്രമത്തിന് ഇരയായവര്‍ പറയുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം മാത്രമാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
കുകി മേഖലയായ കാംഗ്പൊക്പി ജില്ലയിലായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. കുകി വിഭാഗക്കാരായ സ്ത്രീകളെ മെയ്തെയ് വിഭാഗത്തില്‍പ്പെട്ട ഒരുസംഘം യുവാക്കള്‍ നഗ്നരാക്കി നടത്തിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാഴാഴ്ചപുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.