ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.
ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹർജി ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. എംപിസ്ഥാനം തിരികെ ലഭിക്കുന്നതിന് അപ്പീൽ ഹർജിയിൽ സുപ്രീംകോടതി വിധി രാഹുലിന് നിർണായകമാകും.
വിവാദ മോദിപരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടുവർഷത്തെ തടവുശിക്ഷയ്ക്കാണ് വിധിച്ചത്. വിധിക്ക് തൊട്ടുപിന്നാലെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവും പുറത്തിറക്കി.
ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹർജി ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. എംപിസ്ഥാനം തിരികെ ലഭിക്കുന്നതിന് അപ്പീൽ ഹർജിയിൽ സുപ്രീംകോടതി വിധി രാഹുലിന് നിർണായകമാകും.
വിവാദ മോദിപരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടുവർഷത്തെ തടവുശിക്ഷയ്ക്കാണ് വിധിച്ചത്. വിധിക്ക് തൊട്ടുപിന്നാലെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവും പുറത്തിറക്കി.