തിരുവനന്തപുരം: ഏറെ വർഷങ്ങൾക്ക് ശേഷം ബോക്സ്ഓഫീസിൽ സ്വർണം കൊയ്ത സന്തോഷം പുരസ്കാരനിറവ് കൊണ്ട് മമ്മൂട്ടി വീണ്ടും വർണാഭമാക്കുമോ എന്നതടക്കം അറിയാനുള്ള സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്നിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാര പ്രഖ്യാപനം മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
മത്സരത്തിനായി സമർപ്പിക്കപ്പെട്ട 156 ചിത്രങ്ങളിൽ നിന്ന് രണ്ട് ഉപസമിതികൾ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങൾ കണ്ട് പുരസ്കാരങ്ങൾ നിശ്ചയിച്ചത് ബംഗാളിൽ നിന്നുള്ള പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയർമാനായ അന്തിമ ജൂറിയാണ്.
ഉപസമിതികളിലെ ചെയർമാൻമാർക്ക് പുറമേ ഛായാഗ്രാഹകൻ ഹരി നായർ, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങൾ.
നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കാനുള്ള സാധ്യത ഏറെയാണ്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ മമ്മൂട്ടിക്ക് കടുത്ത മത്സരം നൽകുന്നു. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനവുമായി അലൻസിയർ ലോപ്പസും മത്സരരംഗത്തുണ്ട്.
ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ദർശന രാജേന്ദ്രൻ, സൗദി വെള്ളക്കയിലെ പ്രകടനത്തിലൂടെ ദേവി വർമ എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരത്തിനായി പോരാടുന്നു.
തല്ലുമാല, മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്നീ ചിത്രങ്ങൾ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമാകാനുള്ള കടുത്ത പോരാട്ടത്തിലാണ്. ലിജോ ജോസ് പെല്ലിശേരി, ഡോ. ബിജു(അദൃശ്യ ജാലകങ്ങൾ), ഖാലിദ് റഹ്മാൻ(തല്ലുമാല) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്കാര പട്ടികയിൽ മുൻപന്തിയിലുള്ളത്.
ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാര പ്രഖ്യാപനം മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
മത്സരത്തിനായി സമർപ്പിക്കപ്പെട്ട 156 ചിത്രങ്ങളിൽ നിന്ന് രണ്ട് ഉപസമിതികൾ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങൾ കണ്ട് പുരസ്കാരങ്ങൾ നിശ്ചയിച്ചത് ബംഗാളിൽ നിന്നുള്ള പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയർമാനായ അന്തിമ ജൂറിയാണ്.
ഉപസമിതികളിലെ ചെയർമാൻമാർക്ക് പുറമേ ഛായാഗ്രാഹകൻ ഹരി നായർ, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങൾ.
നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കാനുള്ള സാധ്യത ഏറെയാണ്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ മമ്മൂട്ടിക്ക് കടുത്ത മത്സരം നൽകുന്നു. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനവുമായി അലൻസിയർ ലോപ്പസും മത്സരരംഗത്തുണ്ട്.
ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ദർശന രാജേന്ദ്രൻ, സൗദി വെള്ളക്കയിലെ പ്രകടനത്തിലൂടെ ദേവി വർമ എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരത്തിനായി പോരാടുന്നു.
തല്ലുമാല, മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്നീ ചിത്രങ്ങൾ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമാകാനുള്ള കടുത്ത പോരാട്ടത്തിലാണ്. ലിജോ ജോസ് പെല്ലിശേരി, ഡോ. ബിജു(അദൃശ്യ ജാലകങ്ങൾ), ഖാലിദ് റഹ്മാൻ(തല്ലുമാല) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്കാര പട്ടികയിൽ മുൻപന്തിയിലുള്ളത്.