ടൊറന്റോ: കാർഗോ വഴിയെത്തുന്ന പാഴ്സൽ വസ്തുക്കൾ മോഷ്ടിക്കുന്ന 15 അംഗ ഇന്ത്യൻ വംശജരുടെ സംഘത്തെ കനേഡിയൻ പോലീസ് പിടികൂടി. ഇവരിൽ നിന്ന് 90 ലക്ഷം കനേഡിയൻ ഡോളറിന്റെ (ഏകദേശം 56 കോടി രൂപ) മോഷണവസ്തുക്കൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ബാൽകർ സിംഗ് (42), അജയ് (26), മൻജീത് പഡ്ഡ (40), ജഗ്ജീവൻ സിംഗ് (25), അമൻദീപ് ബൈദ്വൻ (41), കരംഷന്ദ് സിംഗ് (58), ജസ്വീന്ദർ അത്വാൾ (45), ലഖ്വീർ സിംഗ് (45), ജഗ്പാൽ സിങ് (34), ഉപ്കരൺ സന്ധു (31), സുഖ്വീന്ദർ സിംഗ് (44), കുൽവീർ ബൈൻസ് (39), ബനിശിദർ ലാൽസരൺ (39), ശോഭിത് വർമ (23), സുഖ്വീന്ദർ ധില്ലൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (ജിടിഎ) പീൽ നഗരസഭ പരിധിയിൽ നിന്ന് തുടർച്ചയായി ട്രാക്ടർ, ട്രെയിലർ തുടങ്ങിയവയും കാർഗോ വസ്തുക്കളും മോഷണം പോകാൻ തുടങ്ങിയതോടെ കഴിഞ്ഞ മാർച്ചിൽ രൂപവത്കരിച്ച സംയുക്ത ദൗത്യസംഘമാണ് പ്രതികളെ പിടികൂടിയത്.
ബാൽകർ സിംഗ് (42), അജയ് (26), മൻജീത് പഡ്ഡ (40), ജഗ്ജീവൻ സിംഗ് (25), അമൻദീപ് ബൈദ്വൻ (41), കരംഷന്ദ് സിംഗ് (58), ജസ്വീന്ദർ അത്വാൾ (45), ലഖ്വീർ സിംഗ് (45), ജഗ്പാൽ സിങ് (34), ഉപ്കരൺ സന്ധു (31), സുഖ്വീന്ദർ സിംഗ് (44), കുൽവീർ ബൈൻസ് (39), ബനിശിദർ ലാൽസരൺ (39), ശോഭിത് വർമ (23), സുഖ്വീന്ദർ ധില്ലൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (ജിടിഎ) പീൽ നഗരസഭ പരിധിയിൽ നിന്ന് തുടർച്ചയായി ട്രാക്ടർ, ട്രെയിലർ തുടങ്ങിയവയും കാർഗോ വസ്തുക്കളും മോഷണം പോകാൻ തുടങ്ങിയതോടെ കഴിഞ്ഞ മാർച്ചിൽ രൂപവത്കരിച്ച സംയുക്ത ദൗത്യസംഘമാണ് പ്രതികളെ പിടികൂടിയത്.