കോട്ടയം: കോട്ടയത്തിന്‍റെ മണ്ണിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വികാരനിർഭര യാത്രയയപ്പ്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിലെത്തി. പ്രിയ നേതാവിന് നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ വിടചൊല്ലുന്നത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിയെട്ട് മണിക്കൂറോളം എടുത്താണ് തിരുനക്കരയിൽ എത്തിയത്.
ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തിരുനക്കരയിൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയത്ത് എത്തിയിരുന്നു.
നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖർ തിരുനക്കര മൈതാനത്ത് എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
നേരത്തേ, കോട്ടയം ഡിസിസിലെ പൊതുദര്‍ശനം പത്ത് മിനിറ്റാക്കി ചുരുക്കിയിരുന്നു. പ്രിയ നേതാവിനെ കാണാന്‍ അഭൂതപൂര്‍വമായ ജനത്തിരക്ക് ഉണ്ടായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമമെല്ലാം പാടെ താളം തെറ്റിയതോടെയാണിത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിയെട്ട് മണിക്കൂറോളം എടുത്താണ് തിരുനക്കരയിൽ എത്തിയത്.
ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തിരുനക്കരയിൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയത്ത് എത്തിയിരുന്നു.
നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖർ തിരുനക്കര മൈതാനത്ത് എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
നേരത്തേ, കോട്ടയം ഡിസിസിലെ പൊതുദര്‍ശനം പത്ത് മിനിറ്റാക്കി ചുരുക്കിയിരുന്നു. പ്രിയ നേതാവിനെ കാണാന്‍ അഭൂതപൂര്‍വമായ ജനത്തിരക്ക് ഉണ്ടായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമമെല്ലാം പാടെ താളം തെറ്റിയതോടെയാണിത്.