കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാട്ടിലെത്താൻ ഏറെ വൈകിയതോടെ കോട്ടയം ഡിസിസി ഓഫീസിലെ പൊതുദര്‍ശനത്തിന്റെ സമയം ചുരുക്കി. പത്ത് മിനിറ്റ് മാത്രമാണ് മൃതദേഹം ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കുക.
ബുധനാഴ്ച രാവിലെ 7.10ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാത്ര 27 മണിക്കൂറുകള്‍ പിന്നിട്ടു. പ്രിയ നേതാവിനെ കാണാന്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളം അഭൂതപൂര്‍വമായ ജനത്തിരക്ക് ഉണ്ടായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമമെല്ലാം പാടെ താളം തെറ്റുകയായിരുന്നു.
ജന്മനാടായ കോട്ടയത്തേക്ക് അടുത്തതോടെ ആയിരങ്ങളാണ് രാവിലെ മുതല്‍ തിരുനക്കര മൈതാനത്ത് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തിരിക്കുന്നത്.
രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയത്ത് എത്തിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 7.10ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാത്ര 27 മണിക്കൂറുകള്‍ പിന്നിട്ടു. പ്രിയ നേതാവിനെ കാണാന്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളം അഭൂതപൂര്‍വമായ ജനത്തിരക്ക് ഉണ്ടായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമമെല്ലാം പാടെ താളം തെറ്റുകയായിരുന്നു.
ജന്മനാടായ കോട്ടയത്തേക്ക് അടുത്തതോടെ ആയിരങ്ങളാണ് രാവിലെ മുതല്‍ തിരുനക്കര മൈതാനത്ത് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തിരിക്കുന്നത്.
രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയത്ത് എത്തിയിരിക്കുന്നത്.