കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ ജനസാഗരമാണ് തിരുനക്കര മൈതാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഭൗതികശരീരം കോടിമതയിലാണ് എത്തിയിരിക്കുന്നത്. ഇനിയും തിരുനക്കരയിലേക്കെത്താൻ സമയം എടുക്കുമെന്നാണ് സൂചന.
രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരിക്കുന്നത്. നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖർ തിരുനക്കര മൈതാനത്ത് എത്തിക്കഴിഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോട്ടയത്ത് എത്തും.
പുലർച്ചെ അഞ്ചരയോടെയാണ് ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.
തിരുനക്കര മൈതാനത്തെ പൊതുദർശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ആൾക്കൂട്ട നിയന്ത്രണത്തിന് രണ്ടായിരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരിക്കുന്നത്. നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖർ തിരുനക്കര മൈതാനത്ത് എത്തിക്കഴിഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോട്ടയത്ത് എത്തും.
പുലർച്ചെ അഞ്ചരയോടെയാണ് ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.
തിരുനക്കര മൈതാനത്തെ പൊതുദർശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ആൾക്കൂട്ട നിയന്ത്രണത്തിന് രണ്ടായിരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.