കായംകുളം: ഡിവൈഎഫ്ഐ നേതാവ് അമ്പാടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ആർഎസ്എസ്, ബിജെപി ബന്ധമുള്ള ലഹരി, കഞ്ചാവ് ക്വട്ടേഷൻ സംഘമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കൊല്ലപ്പെട്ട അമ്പാടിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം സിപിഎം കായംകുളം ഏരിയാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്റ്റഡിയിലുള്ളവർ ആർഎസ്എസ് ക്രിമിനൽ സംഘങ്ങളാണ്. കരുതി കൂട്ടി ഗൂഢാലോചന നടത്തിയാണ് 21 വയസുള്ള അമ്പാടിയെ കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകൻ എന്നത് കൊണ്ടാണ് ആർഎസ്എസ് കൊല നടത്തിയതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട അമ്പാടിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം സിപിഎം കായംകുളം ഏരിയാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്റ്റഡിയിലുള്ളവർ ആർഎസ്എസ് ക്രിമിനൽ സംഘങ്ങളാണ്. കരുതി കൂട്ടി ഗൂഢാലോചന നടത്തിയാണ് 21 വയസുള്ള അമ്പാടിയെ കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകൻ എന്നത് കൊണ്ടാണ് ആർഎസ്എസ് കൊല നടത്തിയതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.