ഇംഫാൽ: മണിപ്പൂരിൽ ആൾക്കൂട്ടം കുക്കി യുവതികളെ പൊതുവഴിയിലൂടെ നഗ്നരായി നടത്തിയതിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ സംസ്ഥാനത്ത് വീണ്ടും സംഘർഷം. മെയ് നാലിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ബുധനാഴ്ച വ്യാപകമായി പ്രചരിച്ചത്.
ഇതോടെ മണിപ്പൂരിൽ സംഘർഷം വർധിച്ചിരിക്കുകയാണ്. ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) വ്യാഴാഴ്ച പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് വീഡിയോ പുറത്തായത്. മേയ് മാസം നാലിന് കാങ്പോക്പി ജില്ലയിലായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യം അരങ്ങേറിയത്.
സ്ത്രീകൾ കരഞ്ഞ് നിലവിളിച്ചിട്ടും ആൾക്കൂട്ടം ഇവരെ മോചിപ്പിക്കാൻ തയാറായില്ല. ദേശീയ വനിതാ കമ്മീഷനും ദേശീയ പട്ടികവർഗ കമ്മീഷനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇതോടെ മണിപ്പൂരിൽ സംഘർഷം വർധിച്ചിരിക്കുകയാണ്. ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) വ്യാഴാഴ്ച പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് വീഡിയോ പുറത്തായത്. മേയ് മാസം നാലിന് കാങ്പോക്പി ജില്ലയിലായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യം അരങ്ങേറിയത്.
സ്ത്രീകൾ കരഞ്ഞ് നിലവിളിച്ചിട്ടും ആൾക്കൂട്ടം ഇവരെ മോചിപ്പിക്കാൻ തയാറായില്ല. ദേശീയ വനിതാ കമ്മീഷനും ദേശീയ പട്ടികവർഗ കമ്മീഷനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.