തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ മുൻ പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവിനും ജാമ്യം. മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു, എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റീസ് സിയാദ് റഹ്മാന്റെ ബെഞ്ചിന്റേതാണ് തീരുമാനം. കേസിൽ റിമാന്റിൽ കഴിയുകയായിരുന്ന രണ്ട് പ്രതികൾക്കും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജയിലിൽ നിന്ന് പുറത്ത് കടക്കാനാവും.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത് എസ്എഫ്ഐ പ്രവർത്തകയായ വിദ്യാർഥിനിയായിരുന്നു.
ഈ പെൺകുട്ടിയെ മാറ്റി മത്സരിക്കാൻ യോഗ്യതയില്ലാതിരുന്ന വിശാഖിന്റെ പേര് തിരുകിക്കയറ്റിയതാണ് കേസ്.
ജസ്റ്റീസ് സിയാദ് റഹ്മാന്റെ ബെഞ്ചിന്റേതാണ് തീരുമാനം. കേസിൽ റിമാന്റിൽ കഴിയുകയായിരുന്ന രണ്ട് പ്രതികൾക്കും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജയിലിൽ നിന്ന് പുറത്ത് കടക്കാനാവും.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത് എസ്എഫ്ഐ പ്രവർത്തകയായ വിദ്യാർഥിനിയായിരുന്നു.
ഈ പെൺകുട്ടിയെ മാറ്റി മത്സരിക്കാൻ യോഗ്യതയില്ലാതിരുന്ന വിശാഖിന്റെ പേര് തിരുകിക്കയറ്റിയതാണ് കേസ്.