നെടുമ്പാശേരി: വ്യാജ പാസ്പോർട്ട് തരപ്പെടുത്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബുദ്ധസന്യാസി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി.ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് (22) എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.
പരിശോധനയ്ക്കിടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജ പാസ്പോർട്ടിലാണ് യാത്ര ചെയ്യാൻ എത്തിയതെന്ന് മനസിലായത്. ഒരു വർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ആശ്രമത്തിൽ തങ്ങുകയായിരുന്നു.
ഇവിടെ വച്ചാണ് കർണാടകയിലുള്ള അബൂർ ബോറോയ് എന്നയാളുടെ വിലാസത്തിൽ വ്യാജപാസ്പോർട്ട് തരപ്പെടുത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയ ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.
പരിശോധനയ്ക്കിടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജ പാസ്പോർട്ടിലാണ് യാത്ര ചെയ്യാൻ എത്തിയതെന്ന് മനസിലായത്. ഒരു വർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ആശ്രമത്തിൽ തങ്ങുകയായിരുന്നു.
ഇവിടെ വച്ചാണ് കർണാടകയിലുള്ള അബൂർ ബോറോയ് എന്നയാളുടെ വിലാസത്തിൽ വ്യാജപാസ്പോർട്ട് തരപ്പെടുത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയ ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.