ജയ്പൂര്‍: രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ നാലുപേരെ ചുട്ടുകൊന്നു. ജോദ്പൂര്‍ സ്വദേശി പുനാരം(60), ഭാര്യ ഭന്‍വാരി ദേവി(55), മരുമകള്‍ ദാപു(25) ഇവരുടെ ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.
ജോദ്പൂരിലെ ചെറായി ഗ്രാമത്തിലാണ് സംഭവം. വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികൾ ചെന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഫോറന്‍സിക് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകമാകാമെന്ന് പോലീസ് പറഞ്ഞു.
ഉറക്കത്തിലായിരുന്ന ഇവരുടെ കഴുത്ത് മുറിച്ച ശേഷം എല്ലാവരെയും ഒരു സ്ഥലത്തേയ്ക്ക് വലിച്ചുകൊണ്ട് ഇട്ടശേഷം തീ കത്തിക്കുകയായിരുന്നെന്നാണ് നിഗമനം.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജോദ്പൂരിലെ ചെറായി ഗ്രാമത്തിലാണ് സംഭവം. വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികൾ ചെന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഫോറന്‍സിക് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകമാകാമെന്ന് പോലീസ് പറഞ്ഞു.
ഉറക്കത്തിലായിരുന്ന ഇവരുടെ കഴുത്ത് മുറിച്ച ശേഷം എല്ലാവരെയും ഒരു സ്ഥലത്തേയ്ക്ക് വലിച്ചുകൊണ്ട് ഇട്ടശേഷം തീ കത്തിക്കുകയായിരുന്നെന്നാണ് നിഗമനം.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.