കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് പുതുപ്പള്ളിയിലെ വസതിയിൽ വച്ച് ആരംഭിക്കുമെന്ന് കുടുംബം അറിയിച്ചു.
ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപയാത്ര. രണ്ട് മുതൽ 3:30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും.
3.30-ന് പള്ളിയ്ക്കുള്ളിൽ വച്ച് നടക്കുന്ന സമാപന ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പള്ളിയങ്കണത്തിൽ ക്രമീകരിച്ച പ്രത്യേക കല്ലറയിൽ മൃതദേഹം അടക്കം ചെയ്യും. അഞ്ചിന് പള്ളിക്ക് സമീപത്തുള്ള ഹാളിൽ അനുശോചന സമ്മേളനം.
വാഹന പാർക്കിംഗ് ക്രമീകരണം ഇങ്ങനെ:
മീനടം, കറുകച്ചാൽ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നിലയ്ക്കൽ പള്ളി മൈതാനം, ഡോൺ ബോസ്കോ സ്കൂൾ മൈതാനം എന്നിവടങ്ങളിൽ പാർക്ക് ചെയ്യണം.
മണർകാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പുതുപ്പള്ളി ഹൈസ്കൂൾ മൈതാനത്തും ചങ്ങനാശ്ശേരി, വാകത്താനം, പാറയ്ക്കൽകടവ് എന്നിവടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇരവിനല്ലൂർ കലുങ്കിനടുത്തുള്ള പള്ളിവക സ്ഥലം, വെടിക്കെട്ട് നടത്തുന്ന സ്ഥലം എന്നിവടങ്ങളിലും നിർത്തിയിടണം.
വിഐപി വാഹനങ്ങൾക്ക് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.
ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപയാത്ര. രണ്ട് മുതൽ 3:30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും.
3.30-ന് പള്ളിയ്ക്കുള്ളിൽ വച്ച് നടക്കുന്ന സമാപന ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പള്ളിയങ്കണത്തിൽ ക്രമീകരിച്ച പ്രത്യേക കല്ലറയിൽ മൃതദേഹം അടക്കം ചെയ്യും. അഞ്ചിന് പള്ളിക്ക് സമീപത്തുള്ള ഹാളിൽ അനുശോചന സമ്മേളനം.
വാഹന പാർക്കിംഗ് ക്രമീകരണം ഇങ്ങനെ:
മീനടം, കറുകച്ചാൽ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നിലയ്ക്കൽ പള്ളി മൈതാനം, ഡോൺ ബോസ്കോ സ്കൂൾ മൈതാനം എന്നിവടങ്ങളിൽ പാർക്ക് ചെയ്യണം.
മണർകാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പുതുപ്പള്ളി ഹൈസ്കൂൾ മൈതാനത്തും ചങ്ങനാശ്ശേരി, വാകത്താനം, പാറയ്ക്കൽകടവ് എന്നിവടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇരവിനല്ലൂർ കലുങ്കിനടുത്തുള്ള പള്ളിവക സ്ഥലം, വെടിക്കെട്ട് നടത്തുന്ന സ്ഥലം എന്നിവടങ്ങളിലും നിർത്തിയിടണം.
വിഐപി വാഹനങ്ങൾക്ക് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.