ന്യൂഡൽഹി: സാന്പത്തികത്തട്ടിപ്പ് കേസിൽ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്യുന്നതിന് ഇഡിക്ക് അധികാരമുണ്ടെ ന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയുടെ ഭാര്യ എസ്. മേഖലയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
ബാലാജിയുടെ അറസ്റ്റിന് എതിരെ മേഖല നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് വാദം കേട്ടത്. ഒരു വ്യക്തിയെ അനധികൃതമായി തടങ്കലിൽ വെയ്ക്കുന്പോഴാണ് വിടുതലിനായി ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യുന്നതെന്നും സെന്തിൽ ബാലാജിയെ ഇഡി അനധികൃതമായല്ല തടവിൽവച്ചതെന്നുമാണ് ഇഡി കോടതിയിൽ ഉയർത്തിയ വാദം.
കേസിൽ കുറ്റക്കാരനെന്ന് കണ്ടെ ത്തിയതിനെ തുടർന്നാണ് മന്ത്രി ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതെന്നും അത് അനധികൃത തടങ്കലല്ലെന്നും ഇഡി വ്യക്തമാക്കി. അത്തരം സാഹചര്യങ്ങളിൽ ഹേബിയസ് കോർപസ് ഹർജി നിലനിൽക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്. കോടതിയുടെ ഈ നിരീക്ഷണത്തിന് എതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുള്ളത്.
ബാലാജിയുടെ അറസ്റ്റിന് എതിരെ മേഖല നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് വാദം കേട്ടത്. ഒരു വ്യക്തിയെ അനധികൃതമായി തടങ്കലിൽ വെയ്ക്കുന്പോഴാണ് വിടുതലിനായി ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യുന്നതെന്നും സെന്തിൽ ബാലാജിയെ ഇഡി അനധികൃതമായല്ല തടവിൽവച്ചതെന്നുമാണ് ഇഡി കോടതിയിൽ ഉയർത്തിയ വാദം.
കേസിൽ കുറ്റക്കാരനെന്ന് കണ്ടെ ത്തിയതിനെ തുടർന്നാണ് മന്ത്രി ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതെന്നും അത് അനധികൃത തടങ്കലല്ലെന്നും ഇഡി വ്യക്തമാക്കി. അത്തരം സാഹചര്യങ്ങളിൽ ഹേബിയസ് കോർപസ് ഹർജി നിലനിൽക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്. കോടതിയുടെ ഈ നിരീക്ഷണത്തിന് എതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുള്ളത്.