ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പേരിൽ പോര് തുടങ്ങി. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന് പുനർനാമകരണം ചെയ്തതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ഒരേ ആൾക്കാർ... മറ്റൊരു പേരിൽ വീണ്ടും ഒത്തുചേരുന്നത് അവരുടെ വിശ്വാസ്യത വർധിപ്പിക്കില്ലെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.
2024 ൽ നരേന്ദ്ര മോദിയെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്വന്തം കാര്യംനോക്കുന്ന, അഴിമതിക്കാരായ, കുടുംബ പാർട്ടികൾക്ക് പണയപ്പെടുത്താൻ കഴിയാത്തത്ര വിലപ്പെട്ടതാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരോധിത സംഘടനയായ സിമി മറ്റൊരുപേരിൽ അവതരിച്ചതിനോടാണ് പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റത്തെ മാളവ്യ ഉപമിച്ചത്.
യുപിഎ അഴിമതിയുടെയും പ്രതിലോമ രാഷ്ട്രീയത്തിന്റെയും പര്യായമായി മാറിയിട്ടുണ്ട്. അതേ ആളുകൾ, ഇപ്പോൾ മറ്റൊരു പേരിൽ വീണ്ടും ചേരുന്നത്, അവരുടെ വിശ്വാസ്യത വർധിപ്പിക്കില്ല. ജനങ്ങൾ അവരെ വീണ്ടും പുറത്താക്കും- ബിജെപി ഐടി സെൽ മേധാവി പറഞ്ഞു.
2024 ൽ നരേന്ദ്ര മോദിയെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്വന്തം കാര്യംനോക്കുന്ന, അഴിമതിക്കാരായ, കുടുംബ പാർട്ടികൾക്ക് പണയപ്പെടുത്താൻ കഴിയാത്തത്ര വിലപ്പെട്ടതാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരോധിത സംഘടനയായ സിമി മറ്റൊരുപേരിൽ അവതരിച്ചതിനോടാണ് പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റത്തെ മാളവ്യ ഉപമിച്ചത്.
യുപിഎ അഴിമതിയുടെയും പ്രതിലോമ രാഷ്ട്രീയത്തിന്റെയും പര്യായമായി മാറിയിട്ടുണ്ട്. അതേ ആളുകൾ, ഇപ്പോൾ മറ്റൊരു പേരിൽ വീണ്ടും ചേരുന്നത്, അവരുടെ വിശ്വാസ്യത വർധിപ്പിക്കില്ല. ജനങ്ങൾ അവരെ വീണ്ടും പുറത്താക്കും- ബിജെപി ഐടി സെൽ മേധാവി പറഞ്ഞു.