തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയതയും ത്യാഗ സന്നദ്ധതയും ഉള്ള നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവായിരുന്നു അദ്ദേഹം.
ആറുപതിറ്റാണ്ടോളം പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം കേരളത്തിന്റെ വികസനത്തിന് അതുല്ല്യ സംഭാവനകളാണ് നൽകിയത്. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമാണ്.
അവസാന നിമിഷം വരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഉമ്മൻ ചാണ്ടിയും കെ.എം മാണിയും മാത്രമാണ് ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ 50 വർഷം തുടർച്ചയായി പൂർത്തിയാക്കിയത്.
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എക്കാലത്തും മാതൃക ആക്കാവുന്ന വ്യക്തിത്വമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടിന്റെയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ താനും പങ്കുകൊള്ളുന്നു എന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ആറുപതിറ്റാണ്ടോളം പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം കേരളത്തിന്റെ വികസനത്തിന് അതുല്ല്യ സംഭാവനകളാണ് നൽകിയത്. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമാണ്.
അവസാന നിമിഷം വരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഉമ്മൻ ചാണ്ടിയും കെ.എം മാണിയും മാത്രമാണ് ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ 50 വർഷം തുടർച്ചയായി പൂർത്തിയാക്കിയത്.
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എക്കാലത്തും മാതൃക ആക്കാവുന്ന വ്യക്തിത്വമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടിന്റെയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ താനും പങ്കുകൊള്ളുന്നു എന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.