മുംബൈ: 2011 ഐപിഎൽ സീസണിലെ മാസ്മരിക സെഞ്ചുറിയിലൂടെ ക്രിക്കറ്റ് ലോകത്ത് പ്രശസ്തനായ പോൾ വാൽത്താട്ടി സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
39 വയസുകാരനായ താരം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മുമ്പാകെ തിങ്കളാഴ്ചയാണ് വിരമിക്കൽ കത്ത് സമർപ്പിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്നും ഇന്ത്യ അണ്ടർ 19, കിംഗ്സ് ഇലവൻ പഞ്ചാബ്(പഞ്ചാബ് കിംഗ്സ്), മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് തുടങ്ങി താൻ കളിച്ച ടീമുകളിലെ എല്ലാവരിൽനിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദി അർപ്പിക്കുന്നുവെന്നും വാൽത്താട്ടി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
2011 ഐപിഎൽ സീസണിലെ പഞ്ചാബിനായുള്ള തന്റെ ആദ്യ മത്സരത്തിൽ, സിഎസ്കെയ്ക്കെതിരെ 63 പന്തിൽ നേടിയ 120 റൺസാണ് വാൽത്താട്ടിയെ പ്രശസ്തനാക്കിയത്. ഒറ്റ രാത്രി കൊണ്ട് ക്രിക്കറ്റ് ലോകത്തെ ചൂടൻ ചർച്ചാവിഷയമായ വാൽത്താട്ടി ആ സീസണിൽ 463 റൺസാണ് ആകെ നേടിയത്.
എന്നാൽ പിന്നീടൊരിക്കലും സമാനമായ മികവ് ആവർത്തിക്കാൻ കഴിയാതെ വന്നതോടെ വാൽത്താട്ടിയെ ടീമുകൾ കൈയൊഴിഞ്ഞു. 2013-ൽ പഞ്ചാബ് വിട്ട വാൽത്താട്ടി അടുത്ത സീസണിൽ മുംബൈയിൽ എത്തിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലും ക്രിക്കറ്റ് ലോകത്ത് സജീവമായി തുടർന്നയാളാണ് വാൽത്താട്ടി. 2002-ൽ ന്യൂസിലൻഡിൽ വച്ച് നടന്ന അണ്ടർ 19 ലോകകപ്പിനിടെ കുതിച്ചുപൊങ്ങിയ പന്ത് കണ്ണിൽ തറച്ചുകയറി വാൽത്താട്ടിയുടെ കാഴ്ചയ്ക്ക് എന്നേക്കുമായി മങ്ങലേറ്റിരുന്നു.
39 വയസുകാരനായ താരം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മുമ്പാകെ തിങ്കളാഴ്ചയാണ് വിരമിക്കൽ കത്ത് സമർപ്പിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്നും ഇന്ത്യ അണ്ടർ 19, കിംഗ്സ് ഇലവൻ പഞ്ചാബ്(പഞ്ചാബ് കിംഗ്സ്), മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് തുടങ്ങി താൻ കളിച്ച ടീമുകളിലെ എല്ലാവരിൽനിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദി അർപ്പിക്കുന്നുവെന്നും വാൽത്താട്ടി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
2011 ഐപിഎൽ സീസണിലെ പഞ്ചാബിനായുള്ള തന്റെ ആദ്യ മത്സരത്തിൽ, സിഎസ്കെയ്ക്കെതിരെ 63 പന്തിൽ നേടിയ 120 റൺസാണ് വാൽത്താട്ടിയെ പ്രശസ്തനാക്കിയത്. ഒറ്റ രാത്രി കൊണ്ട് ക്രിക്കറ്റ് ലോകത്തെ ചൂടൻ ചർച്ചാവിഷയമായ വാൽത്താട്ടി ആ സീസണിൽ 463 റൺസാണ് ആകെ നേടിയത്.
എന്നാൽ പിന്നീടൊരിക്കലും സമാനമായ മികവ് ആവർത്തിക്കാൻ കഴിയാതെ വന്നതോടെ വാൽത്താട്ടിയെ ടീമുകൾ കൈയൊഴിഞ്ഞു. 2013-ൽ പഞ്ചാബ് വിട്ട വാൽത്താട്ടി അടുത്ത സീസണിൽ മുംബൈയിൽ എത്തിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലും ക്രിക്കറ്റ് ലോകത്ത് സജീവമായി തുടർന്നയാളാണ് വാൽത്താട്ടി. 2002-ൽ ന്യൂസിലൻഡിൽ വച്ച് നടന്ന അണ്ടർ 19 ലോകകപ്പിനിടെ കുതിച്ചുപൊങ്ങിയ പന്ത് കണ്ണിൽ തറച്ചുകയറി വാൽത്താട്ടിയുടെ കാഴ്ചയ്ക്ക് എന്നേക്കുമായി മങ്ങലേറ്റിരുന്നു.