ബംഗുളൂരു: ബിജെപിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമം നടക്കുന്നതിനിടെ കര്‍ണാടകയില്‍ ബിജെപിയും ജെഡിഎസും സംഖ്യത്തിനൊരുങ്ങുന്നു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇതുസംബന്ധിച്ച് ഇരുപാര്‍ട്ടികളും സഖ്യചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വവും ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും തമ്മിലാണ് ചർച്ച നടക്കുക. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അദ്ദേഹത്തിന്റെ ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടക്കുമെന്നും ചർച്ചയുടെ അനന്തരഫലമായി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ രൂപപ്പെടുമെന്നും ബൊമ്മ പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ നിന്ന് അന്തിമ തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന് കേരളത്തിലെ ജെഡിഎസ് നേതാവ് മാത്യു ടി. തോമസ് പറഞ്ഞു. കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിയിലാണ്. എന്‍ഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ പറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാന നേതാക്കളുമായി മാത്യു ടി. തോമസ് കൂടിയാലോചന നടത്തുകയാണ്.
ദേശീയ തലത്തിലെ നീക്കം കേരള ഘടകത്തെ ബാധിക്കില്ലെന്നാണ് മുതിര്‍ന്ന ജെഡിഎസ് നേതാവും മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടി പറയുന്നത്. സംസ്ഥാന ഘടകം ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. കേരളത്തില്‍ ഇടത് മുന്നണിക്കൊപ്പം തന്നെ അടിയുറച്ച് നില്‍ക്കുമെന്നും കെ . കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇതുസംബന്ധിച്ച് ഇരുപാര്‍ട്ടികളും സഖ്യചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വവും ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും തമ്മിലാണ് ചർച്ച നടക്കുക. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അദ്ദേഹത്തിന്റെ ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടക്കുമെന്നും ചർച്ചയുടെ അനന്തരഫലമായി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ രൂപപ്പെടുമെന്നും ബൊമ്മ പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ നിന്ന് അന്തിമ തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന് കേരളത്തിലെ ജെഡിഎസ് നേതാവ് മാത്യു ടി. തോമസ് പറഞ്ഞു. കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിയിലാണ്. എന്‍ഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ പറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാന നേതാക്കളുമായി മാത്യു ടി. തോമസ് കൂടിയാലോചന നടത്തുകയാണ്.
ദേശീയ തലത്തിലെ നീക്കം കേരള ഘടകത്തെ ബാധിക്കില്ലെന്നാണ് മുതിര്‍ന്ന ജെഡിഎസ് നേതാവും മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടി പറയുന്നത്. സംസ്ഥാന ഘടകം ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. കേരളത്തില്‍ ഇടത് മുന്നണിക്കൊപ്പം തന്നെ അടിയുറച്ച് നില്‍ക്കുമെന്നും കെ . കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.