തിരുവനന്തപുരം: സിൽവർലൈനിനു പകരമായി ഇ.ശ്രീധരൻ വിഭാവന ചെയ്യുന്ന വേഗ റെയിൽ പദ്ധതി തിടുക്കത്തിൽ വേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിശദമായ പഠനത്തിനും ചർച്ചകൾക്കും ശേഷം മാത്രമേ സർക്കാർ ഇക്കാര്യത്തിൽ ഒരഭിപ്രായം പറയാവൂയെന്നു അഭിപ്രായപ്പെട്ട പാർട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഒരു തീരുമാനവും കൈക്കൊള്ളരുതെന്നും നിർദേശിച്ചു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വേഗ റെയിൽ ചർച്ചയാക്കാനാണു ബിജെപി തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണു ഇ.ശ്രീധരന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത്.
ഇതു തെരഞ്ഞെടുപ്പിൽ ബിജെപിയും പ്രതിപക്ഷവും ഇടതുമുന്നണിക്കെതിരെ പ്രചരണായുധമാക്കാൻ സാധ്യതയേറെയാണ്. അതുകൊണ്ടു വളരെ ഗൗരവപൂർവം വേഗ റെയിൽ പദ്ധതിയെ നോക്കിക്കാണണമെന്നും ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനു നിർദേശം നൽകി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വേഗ റെയിൽ ചർച്ചയാക്കാനാണു ബിജെപി തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണു ഇ.ശ്രീധരന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത്.
ഇതു തെരഞ്ഞെടുപ്പിൽ ബിജെപിയും പ്രതിപക്ഷവും ഇടതുമുന്നണിക്കെതിരെ പ്രചരണായുധമാക്കാൻ സാധ്യതയേറെയാണ്. അതുകൊണ്ടു വളരെ ഗൗരവപൂർവം വേഗ റെയിൽ പദ്ധതിയെ നോക്കിക്കാണണമെന്നും ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനു നിർദേശം നൽകി.