+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുരാജും വിടവാങ്ങി; ചീറ്റകളുടെ മരണം തുടർക്കഥ

ഭോപ്പാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ഒരു ചീറ്റയെ കൂടി ചത്ത നിലയിൽ കണ്ടെത്തി.സുരാജ് എന്ന ആൺ ചീറ്റയെ ആണ് ഇന്ന് രാവിലെ ചത്ത
സുരാജും വിടവാങ്ങി; ചീറ്റകളുടെ മരണം തുടർക്കഥ
ഭോപ്പാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ഒരു ചീറ്റയെ കൂടി ചത്ത നിലയിൽ കണ്ടെത്തി.

സുരാജ് എന്ന ആൺ ചീറ്റയെ ആണ് ഇന്ന് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. പട്രോളിംഗിനായി പുറപ്പെട്ട വനംവകുപ്പ് സംഘമാണ് ചീറ്റയുടെ ജഡം കണ്ടെത്തിയത്.

ശരാരശിയിലും താഴെ ഭാരമുള്ള ശരീരപ്രകൃതിയാണ് സുരാജിന് ഉണ്ടായിരുന്നതെന്നും ആന്തരികാവയവങ്ങൾക്ക് സാരമായ കേടുപാട് ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുവെന്നും വനംവകുപ്പ് കൂട്ടിച്ചേർത്തു.

തേജസ് എന്ന ആൺ ചീറ്റയെ ചത്ത നിലയിൽ കണ്ടെത്തിയതിന് മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് ദേശീയോദ്യാനത്തിലെ എട്ടാമത്തെ ചീറ്റയും ചത്തത്.

നേരത്തെ, സാഷ, ഉദയ് എന്നീ ചീറ്റകൾ രോഗം മൂലവും ദക്ഷ എന്ന പെൺചീറ്റ ഇണചേരുന്നതിനിടയിലെ അടിപിടി മൂലവും ചത്തിരുന്നു. നിർജലീകരണം മൂലം മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും ചത്തിരുന്നു.
More in Latest News :