തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ലോട്ടറി വകുപ്പിന്റെ ശിപാർശ ധനവകുപ്പ് തള്ളി. ഒന്നാം സമ്മാനം 25 കോടിയായി തന്നെ തുടരുമെങ്കിലും മറ്റ് സമ്മാന ഘടനയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു.
ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം നൽകാനാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു.
സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുമെന്നും ഇത് വില്പനയെ ബാധിക്കുമെന്നുമാണ് സർക്കാർ വിലയിരുത്തൽ. അതിനാലാണ് 25 കോടിയായി ഒന്നാം സമ്മാനം നിലനിർത്തുന്നത്.
ഈ വർഷവും ടിക്കറ്റ് വില 500 രൂപ തന്നെയായിരിക്കും. കഴിഞ്ഞ വർഷം 67.5 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 66.5 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു.
ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം നൽകാനാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു.
സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുമെന്നും ഇത് വില്പനയെ ബാധിക്കുമെന്നുമാണ് സർക്കാർ വിലയിരുത്തൽ. അതിനാലാണ് 25 കോടിയായി ഒന്നാം സമ്മാനം നിലനിർത്തുന്നത്.
ഈ വർഷവും ടിക്കറ്റ് വില 500 രൂപ തന്നെയായിരിക്കും. കഴിഞ്ഞ വർഷം 67.5 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 66.5 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു.