മൂന്നാർ: അരിക്കൊമ്പന് പിന്നാലെ അരി തേടിയെത്തുന്ന കാട്ടുകൊമ്പനായി പടയപ്പയും. മറയൂര്‍ പാമ്പന്‍മലയിലിറങ്ങിയ പടയപ്പ ലയത്തില്‍ നിന്ന് അരിയെടുത്ത് തിന്നു. ലയത്തിന്‍റെ വാതിലും ജനലും തകർത്താണ് പടയപ്പ അരി മോഷ്ടിച്ചത്.
രാജേന്ദ്രൻ, കറുപ്പ് സ്വാമി എന്നിവരുടെ വീടുകളുടെ വാതിലും ജനലുമാണ് പടയപ്പ തകർത്തത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരുചാക്ക് അരിയാണ് പടയപ്പ മുഴുവനും തിന്നത്. ഇതോടെ ഓടിക്കൂടിയ നാട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ആനയെ ഓടിച്ചത്.
രാജേന്ദ്രൻ, കറുപ്പ് സ്വാമി എന്നിവരുടെ വീടുകളുടെ വാതിലും ജനലുമാണ് പടയപ്പ തകർത്തത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരുചാക്ക് അരിയാണ് പടയപ്പ മുഴുവനും തിന്നത്. ഇതോടെ ഓടിക്കൂടിയ നാട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ആനയെ ഓടിച്ചത്.