+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏഴാമനും വീണു; ചീറ്റകളുടെ മരണം തുടരുന്നു

ഭോപ്പാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ഒരു ചീറ്റയെ കൂടി ചത്ത നിലയിൽ കണ്ടെത്തി. തേജസ് എന്ന ആൺ ചീറ്റയെ ഇന്ന് രാവിലെ 11നാണ് ച
ഏഴാമനും വീണു; ചീറ്റകളുടെ മരണം തുടരുന്നു
ഭോപ്പാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ഒരു ചീറ്റയെ കൂടി ചത്ത നിലയിൽ കണ്ടെത്തി.

തേജസ് എന്ന ആൺ ചീറ്റയെ ഇന്ന് രാവിലെ 11-നാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ മൂന്ന് മാസത്തിനിടെ ദേശീയോദ്യാനത്തിൽ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി ഉയർന്നു.

കഴുത്തിന് പരിക്കേറ്റ നിലയിലാണ് തേജസിനെ കണ്ടെത്തിയതെന്നും മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുവെന്നും അധികൃതർ അറിയിച്ചു.

നേരത്തെ, സാഷ, ഉദയ് എന്നീ ചീറ്റകൾ രോഗം മൂലവും ദക്ഷ എന്ന പെൺചീറ്റ ഇണചേരുന്നതിനിടയിലെ അടിപിടി മൂലവും ചത്തിരുന്നു. നിർജലീകരണം മൂലം മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും ചത്തിരുന്നു.
More in Latest News :