ചേർത്തല: ആലപ്പുഴ ചേർത്തല കളവംകോടം സ്വദേശിയായ ഗുണ്ടാനേതാവ് സുരാജിനെ (സച്ചു) പടക്കമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികൾ അറസ്റ്റിലായി. ഒന്നും രണ്ടും പ്രതികളായ തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് പോട്ടയിൽ വീട്ടിൽ ദീപു പി ലാൽ(34), മുഹമ്മ പഞ്ചായത്ത് രണ്ടാം വാർഡ് തുരുത്തേൽ വീട്ടിൽ അനന്തകൃഷ്ണൻ(24) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് ഒമ്പതാം തീയതി മനോരമ ജംഗ്ഷന് സമീപമുള്ള ജിംനേഷ്യത്തിൽ നിൽക്കുകയായിരുന്ന സുരാജിന് നേരെ പ്രതികൾ നാടൻ പടക്കം എറിയുകയായിരുന്നു. സുരാജ് രക്ഷപ്പെട്ടെങ്കിലും ജിംനേഷ്യത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജിംനേഷ്യത്തിന് മുന്നിൽ കിടന്ന കാറും പ്രതികൾ തല്ലി തകർത്തിരുന്നു.
ഒളിവിലായിരുന്ന പ്രതികളെ കൊല്ലം പരവൂർ ഭാഗത്തുള്ള ഒരു വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ചേർത്തല എസ്എച്ച്ഒ ബി.വിനോദ് കുമാർ, സബ് ഇൻസ്പെക്ടർ വി.ജെ. ആന്റണി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺകുമാർ, ഗിരീഷ്, അനീഷ്, സതീഷ്, ബിനുമോൻ, മിഥുൻ ദാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ മേയ് ഒമ്പതാം തീയതി മനോരമ ജംഗ്ഷന് സമീപമുള്ള ജിംനേഷ്യത്തിൽ നിൽക്കുകയായിരുന്ന സുരാജിന് നേരെ പ്രതികൾ നാടൻ പടക്കം എറിയുകയായിരുന്നു. സുരാജ് രക്ഷപ്പെട്ടെങ്കിലും ജിംനേഷ്യത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജിംനേഷ്യത്തിന് മുന്നിൽ കിടന്ന കാറും പ്രതികൾ തല്ലി തകർത്തിരുന്നു.
ഒളിവിലായിരുന്ന പ്രതികളെ കൊല്ലം പരവൂർ ഭാഗത്തുള്ള ഒരു വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ചേർത്തല എസ്എച്ച്ഒ ബി.വിനോദ് കുമാർ, സബ് ഇൻസ്പെക്ടർ വി.ജെ. ആന്റണി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺകുമാർ, ഗിരീഷ്, അനീഷ്, സതീഷ്, ബിനുമോൻ, മിഥുൻ ദാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.