തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് ഉപദേശകനുമായ ഡോ. രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയെന്ന് കെഎസ്യു.
തലശേരിയിലെ സർക്കാർ സ്കൂളിൽ അധ്യാപക ജോലി ചെയ്യുന്നതിനിടെ ആസാം കേന്ദ്ര സർവകലാശാലയിൽ നിന്ന് ഡോ. രതീഷ് പിഎച്ച്ഡി നേടിയതിനെതിരെ യുജിസിക്ക് പരാതി നൽകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
2012 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ പിഎച്ച്ഡി ചെയ്ത രതീഷിന്റെ പ്രബന്ധത്തിലെ ഓരോ അധ്യായങ്ങളിലും കോപ്പിയടിയുടെ തോത് 60 മുതൽ 90 ശതമാനം വരെ ആണെന്ന് പിഎച്ച്ഡി കോപ്പിയടി പരിശോധിക്കുന്ന സോഫ്റ്റ്വേറിലൂടെ തെളിഞ്ഞതായി കെഎസ്യു ആരോപിച്ചു.
എന്നാൽ, കോപ്പിയടി ആരോപണം തെറ്റാണെന്നും ഇതിനെതിരെ പോലീസിൽ പരാതി നൽകിയെന്നും രതീഷ് അറിയിച്ചു.
തലശേരിയിലെ സർക്കാർ സ്കൂളിൽ അധ്യാപക ജോലി ചെയ്യുന്നതിനിടെ ആസാം കേന്ദ്ര സർവകലാശാലയിൽ നിന്ന് ഡോ. രതീഷ് പിഎച്ച്ഡി നേടിയതിനെതിരെ യുജിസിക്ക് പരാതി നൽകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
2012 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ പിഎച്ച്ഡി ചെയ്ത രതീഷിന്റെ പ്രബന്ധത്തിലെ ഓരോ അധ്യായങ്ങളിലും കോപ്പിയടിയുടെ തോത് 60 മുതൽ 90 ശതമാനം വരെ ആണെന്ന് പിഎച്ച്ഡി കോപ്പിയടി പരിശോധിക്കുന്ന സോഫ്റ്റ്വേറിലൂടെ തെളിഞ്ഞതായി കെഎസ്യു ആരോപിച്ചു.
എന്നാൽ, കോപ്പിയടി ആരോപണം തെറ്റാണെന്നും ഇതിനെതിരെ പോലീസിൽ പരാതി നൽകിയെന്നും രതീഷ് അറിയിച്ചു.