ജയ്പുർ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ നടത്തിയ സംഗമത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനായി അഴിമതിക്കറയുള്ള 21 രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചെന്ന് ഷാ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരൊറ്റ അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും രാഹുൽ പ്രധാനമന്ത്രി ആയാൽ അഴിമതിയിൽ മുങ്ങിക്കുളിക്കാനാവും രാജ്യത്തിന്റെ വിധിയെന്നും ഷാ പ്രസ്താവിച്ചു.
ഈ 21 പാർട്ടികളും ജനനന്മയ്ക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്; മറിച്ച് ഈ നേതാക്കളുടെ ലക്ഷ്യം അവരുടെ മക്കളുടെ രാഷ്ട്രീയഭാവിയാണ്. സോണിയാജിയുടെ ലക്ഷ്യം രാഹുലിനെ പ്രധാനമന്ത്രിയാക്കുക എന്നതാണ്. ലാലുജി മകൻ തേജ്വസിയെ പ്രധാനമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു.
മമതാജിക്ക് മരുമകൻ അഭിഷേകിനെയും സ്റ്റാലിൻജിക്ക് മകൻ ഉദയനിധിയെയും മുഖ്യമന്ത്രിമാരാക്കാനാണ് ആഗ്രഹം. രാജ്യത്തിനായി ജോലി ചെയ്യുന്നവർക്ക് വേണ്ടി വോട്ട് ചെയ്യണോ അതോ മക്കൾക്ക് വേണ്ടി പ്രയ്തനിക്കുന്നവർക്ക് വോട്ട് ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള സമയമാണിത്.
2024-ൽ 300 സീറ്റുകളുമായി മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ആദിവാസി ക്ഷേമത്തിനായി അക്ഷീണം പ്രയ്തനിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും ഷാ കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ ഉദയ്പുരിൽ ബിജെപി നടത്തിയ രാഷ്ട്രീയ യോഗത്തിലാണ് ഷാ ഈ പ്രസ്താവനകൾ നടത്തിയത്.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനായി അഴിമതിക്കറയുള്ള 21 രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചെന്ന് ഷാ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരൊറ്റ അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും രാഹുൽ പ്രധാനമന്ത്രി ആയാൽ അഴിമതിയിൽ മുങ്ങിക്കുളിക്കാനാവും രാജ്യത്തിന്റെ വിധിയെന്നും ഷാ പ്രസ്താവിച്ചു.
ഈ 21 പാർട്ടികളും ജനനന്മയ്ക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്; മറിച്ച് ഈ നേതാക്കളുടെ ലക്ഷ്യം അവരുടെ മക്കളുടെ രാഷ്ട്രീയഭാവിയാണ്. സോണിയാജിയുടെ ലക്ഷ്യം രാഹുലിനെ പ്രധാനമന്ത്രിയാക്കുക എന്നതാണ്. ലാലുജി മകൻ തേജ്വസിയെ പ്രധാനമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു.
മമതാജിക്ക് മരുമകൻ അഭിഷേകിനെയും സ്റ്റാലിൻജിക്ക് മകൻ ഉദയനിധിയെയും മുഖ്യമന്ത്രിമാരാക്കാനാണ് ആഗ്രഹം. രാജ്യത്തിനായി ജോലി ചെയ്യുന്നവർക്ക് വേണ്ടി വോട്ട് ചെയ്യണോ അതോ മക്കൾക്ക് വേണ്ടി പ്രയ്തനിക്കുന്നവർക്ക് വോട്ട് ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള സമയമാണിത്.
2024-ൽ 300 സീറ്റുകളുമായി മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ആദിവാസി ക്ഷേമത്തിനായി അക്ഷീണം പ്രയ്തനിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും ഷാ കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ ഉദയ്പുരിൽ ബിജെപി നടത്തിയ രാഷ്ട്രീയ യോഗത്തിലാണ് ഷാ ഈ പ്രസ്താവനകൾ നടത്തിയത്.