ചെന്നൈ: സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കിയ ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിയെ ഇന്നാണ് ഗവർണർ ആർ.എൻ. രവി പുറത്താക്കിയത്.
മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ശിപാർശയിലാണ് മന്ത്രിമാരുടെ നിയമനവും ഒഴിവാക്കലുമെന്നിരിക്കെയാണ് ഗവർണറുടെ നടപടിയെന്നും നിയപരമായി നേരിടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
അതേസമയം വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിനു വഴിവയ്ക്കുമെന്ന് കാണിച്ചാണ് ഗവർണറുടെ അസാധാരണ നടപടി.
കഴിഞ്ഞയാഴ്ച 17 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.
മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ശിപാർശയിലാണ് മന്ത്രിമാരുടെ നിയമനവും ഒഴിവാക്കലുമെന്നിരിക്കെയാണ് ഗവർണറുടെ നടപടിയെന്നും നിയപരമായി നേരിടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
അതേസമയം വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിനു വഴിവയ്ക്കുമെന്ന് കാണിച്ചാണ് ഗവർണറുടെ അസാധാരണ നടപടി.
കഴിഞ്ഞയാഴ്ച 17 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.