വാഷിംഗ്ടൺ: ടൈറ്റാനിക് കപ്പൽ കാണാനായി അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്കുള്ള സാഹസിക യാത്രയ്ക്കിടെ ദുരന്തത്തിൽ പെട്ട സ്വകാര്യ അന്തർവാഹിനി ടൈറ്റന് എന്തുപറ്റിയെന്ന് അന്വേഷിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം. യുഎസ്, ഫ്രാൻസ്, കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംഘമാണ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം അന്വേഷിക്കുന്നത്.
കാനഡ അധികൃതരുമായി സഹകരിച്ച് ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ജോൺസ് തുറമുഖത്ത് തെളിവുകൾ ശേഖരിച്ചുവരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടസ്ഥലം തിരിച്ചറിഞ്ഞുകഴിഞ്ഞതായും അവശിഷ്ടങ്ങൾ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അമേരിക്കൻ തീരദേശസേന ക്യാപ്റ്റൻ ജാസൺ ന്യൂബോർ പറഞ്ഞു.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.15നാണു ടൈറ്റൻ യാത്ര ആരംഭിച്ചത്. ഏഴു മണിക്കൂറിനകം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ, ഒന്നേമുക്കാൽ മണിക്കൂറിനകം മദർഷിപ്പായ പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ടൈറ്റനിലെ ഓക്സിജൻ വ്യാഴാഴ്ച രാവിലെ ആറോടെ തീർന്നിരിക്കാമെന്നായിരുന്നു അനുമാനം.
കാനഡ അധികൃതരുമായി സഹകരിച്ച് ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ജോൺസ് തുറമുഖത്ത് തെളിവുകൾ ശേഖരിച്ചുവരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടസ്ഥലം തിരിച്ചറിഞ്ഞുകഴിഞ്ഞതായും അവശിഷ്ടങ്ങൾ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അമേരിക്കൻ തീരദേശസേന ക്യാപ്റ്റൻ ജാസൺ ന്യൂബോർ പറഞ്ഞു.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.15നാണു ടൈറ്റൻ യാത്ര ആരംഭിച്ചത്. ഏഴു മണിക്കൂറിനകം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ, ഒന്നേമുക്കാൽ മണിക്കൂറിനകം മദർഷിപ്പായ പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ടൈറ്റനിലെ ഓക്സിജൻ വ്യാഴാഴ്ച രാവിലെ ആറോടെ തീർന്നിരിക്കാമെന്നായിരുന്നു അനുമാനം.