ഇരിട്ടി : വീടുകളിലും സ്ഥാപനങ്ങളിലും ഏജൻസി മുഖേന വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടർ വിതരണത്തിനായി ഈടാക്കുന്ന നിരക്ക് ഇനി മുതൽ ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളിൽ ഉപഭോക്താക്കൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കുൾപ്പെടെ കർശന നിർദേശം നൽകി.
ഗ്യാസ് വിതരണത്തിനായി അമിത ചാർജ് ഈടാക്കുന്നതായും ഗ്യാസ് വിതരണത്തിന്റെ മറവിൽ ഗ്യാസ് ഏജൻസികൾ പല പേരിലും വ്യാപകമായി ചൂഷണം ചെയ്യുന്നതായി നിരവധി പരാതികൾ ഉയർന്നു വന്നതിനെ തുടർന്നാണ് പുതിയ നിർദേശങ്ങളടങ്ങിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ അധികൃതർ മുന്നോട്ട് വന്നത്.
മലയോര മേഖലയിലുൾപ്പെടെയുള്ള ’പതിനായിരക്കണക്കിന് ഗ്യാസ് ഉപഭോക്താക്കൾക്ക് പുതിയ തീരുമാനം ആശ്വാസമാകും.ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിലുൾപ്പെടെ ഇരിട്ടി മേഖലയിലെ ഗ്യാസ് വിതരണത്തിലെ അലംഭാവവും ഉപഭോക്താക്കളോടുള്ള ഏജൻസിയുടെ ജനദ്രോഹപരമായ സമീപനം സംബന്ധിച്ചു.
ഏജൻസി അധികൃതരും ഉപഭോക്താക്കളും തമ്മിൽ ഗ്യാസ് വിതരണവുമയി ബന്ധപ്പെട്ട് നിരന്തരം ഉയർന്നു വരുന്ന തർക്കത്തിനും പരാതിക്കും പുതിയ തീരുമാനത്തോടെ വിരാമമാകുമെന്നാണ് അധികൃതർ കരുതുന്നത്. അഞ്ചു കി.മീ വരെ പാചക വാതക വിതരണം സൗജന്യമാണ്. അഞ്ചു മുതൽ 10 കി.മീ ദുരത്തേക്ക് 20 രൂപയും 10 മുതൽ 15 കി.മീ വരെ 25 രൂപയും അതിനുമുകളിൽ 30 രൂപയുമാണ് അംഗീകൃത വിതരണനിരക്ക് .
ഇവ ഉപഭോക്താക്കൾക്ക് കാണാവുന്ന രീതിയിൽ ഗ്യാസ് വിതരണം ചെയ്യുന്ന ഏജൻസിയുടെ വാഹനത്തിൽ പ്രദർശിപ്പിക്കണം’. ഈടാക്കുന്ന തുക ബില്ലിൽ രേഖപ്പെടുത്തുകയും വേണം.സിലിണ്ടർ ഭാരം കൃത്യമാണെന്ന് പരിശോധിക്കാൻ ഇലക്ട്രോണിക് ത്രാസ് വാഹനങ്ങളിൽ നിർബന്ധമാണ്. കാലി സിലിണ്ടറുകൾ ഉപഭോക്താക്കൾ തിരികെ ഏൽപ്പിക്കുമ്പോൾ അടപ്പിട്ട് മാത്രമേ നൽകാവൂ. ഭാരക്കുറവുള്ളതും ചോർച്ചയുള്ളതുമായ സിലിണ്ടറുകൾ ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ ഉടൻ മാറ്റി നൽകണം.
സിലിണ്ടർ വിതരണത്തിനായി കൊണ്ടുവരുമ്പോൾ വീട്ടിൽ ആളില്ലെങ്കിലോ കാഷ് മെമ്മോ സന്ദേശം ലഭിച്ചാലോ ബുക്കിംഗ് റദ്ദാക്കപ്പെടില്ല, തുടർന്ന് രണ്ട് തവണ കൂടി സിലിണ്ടർ കൊണ്ടു വരുമ്പോൾ ആളില്ലെങ്കിൽ മാത്രമാണ് ബുക്കിംഗ് നഷ്ടപ്പെടുക.ബുക്കിംഗ് സിലിണ്ടർ വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത ആഴ്ച വിതരണത്തിനായി വരുമ്പോൾ സിലിണ്ടർ ലഭിക്കാവുന്നതാണ്.
ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ടും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായും ഏജൻസികൾക്കെതിരേ പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ഏജൻസിക്കെതിരേ അംഗത്വം റദ്ദാക്കപ്പെടുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കാനും ഉത്തരവിൽ പറയുന്നുണ്ട് .
ഗ്യാസ് വിതരണത്തിനായി അമിത ചാർജ് ഈടാക്കുന്നതായും ഗ്യാസ് വിതരണത്തിന്റെ മറവിൽ ഗ്യാസ് ഏജൻസികൾ പല പേരിലും വ്യാപകമായി ചൂഷണം ചെയ്യുന്നതായി നിരവധി പരാതികൾ ഉയർന്നു വന്നതിനെ തുടർന്നാണ് പുതിയ നിർദേശങ്ങളടങ്ങിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ അധികൃതർ മുന്നോട്ട് വന്നത്.
മലയോര മേഖലയിലുൾപ്പെടെയുള്ള ’പതിനായിരക്കണക്കിന് ഗ്യാസ് ഉപഭോക്താക്കൾക്ക് പുതിയ തീരുമാനം ആശ്വാസമാകും.ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിലുൾപ്പെടെ ഇരിട്ടി മേഖലയിലെ ഗ്യാസ് വിതരണത്തിലെ അലംഭാവവും ഉപഭോക്താക്കളോടുള്ള ഏജൻസിയുടെ ജനദ്രോഹപരമായ സമീപനം സംബന്ധിച്ചു.
ഏജൻസി അധികൃതരും ഉപഭോക്താക്കളും തമ്മിൽ ഗ്യാസ് വിതരണവുമയി ബന്ധപ്പെട്ട് നിരന്തരം ഉയർന്നു വരുന്ന തർക്കത്തിനും പരാതിക്കും പുതിയ തീരുമാനത്തോടെ വിരാമമാകുമെന്നാണ് അധികൃതർ കരുതുന്നത്. അഞ്ചു കി.മീ വരെ പാചക വാതക വിതരണം സൗജന്യമാണ്. അഞ്ചു മുതൽ 10 കി.മീ ദുരത്തേക്ക് 20 രൂപയും 10 മുതൽ 15 കി.മീ വരെ 25 രൂപയും അതിനുമുകളിൽ 30 രൂപയുമാണ് അംഗീകൃത വിതരണനിരക്ക് .
ഇവ ഉപഭോക്താക്കൾക്ക് കാണാവുന്ന രീതിയിൽ ഗ്യാസ് വിതരണം ചെയ്യുന്ന ഏജൻസിയുടെ വാഹനത്തിൽ പ്രദർശിപ്പിക്കണം’. ഈടാക്കുന്ന തുക ബില്ലിൽ രേഖപ്പെടുത്തുകയും വേണം.സിലിണ്ടർ ഭാരം കൃത്യമാണെന്ന് പരിശോധിക്കാൻ ഇലക്ട്രോണിക് ത്രാസ് വാഹനങ്ങളിൽ നിർബന്ധമാണ്. കാലി സിലിണ്ടറുകൾ ഉപഭോക്താക്കൾ തിരികെ ഏൽപ്പിക്കുമ്പോൾ അടപ്പിട്ട് മാത്രമേ നൽകാവൂ. ഭാരക്കുറവുള്ളതും ചോർച്ചയുള്ളതുമായ സിലിണ്ടറുകൾ ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ ഉടൻ മാറ്റി നൽകണം.
സിലിണ്ടർ വിതരണത്തിനായി കൊണ്ടുവരുമ്പോൾ വീട്ടിൽ ആളില്ലെങ്കിലോ കാഷ് മെമ്മോ സന്ദേശം ലഭിച്ചാലോ ബുക്കിംഗ് റദ്ദാക്കപ്പെടില്ല, തുടർന്ന് രണ്ട് തവണ കൂടി സിലിണ്ടർ കൊണ്ടു വരുമ്പോൾ ആളില്ലെങ്കിൽ മാത്രമാണ് ബുക്കിംഗ് നഷ്ടപ്പെടുക.ബുക്കിംഗ് സിലിണ്ടർ വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത ആഴ്ച വിതരണത്തിനായി വരുമ്പോൾ സിലിണ്ടർ ലഭിക്കാവുന്നതാണ്.
ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ടും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായും ഏജൻസികൾക്കെതിരേ പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ഏജൻസിക്കെതിരേ അംഗത്വം റദ്ദാക്കപ്പെടുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കാനും ഉത്തരവിൽ പറയുന്നുണ്ട് .