ഇരിട്ടി: ആദിവാസി കോളനികൾ അടക്കം മുഴുവൻ വീടുകളിലും സമയബന്ധിതമായി വൈദ്യുതിയെത്തിച്ച് ഇരിട്ടി നഗരസഭ സന്പൂർണ വൈദ്യുതീകരണ പ്രവർത്തനം പൂർത്തിയാക്കി. സർക്കാർ ലക്ഷ്യം നേടാൻ മുനിസിപ്പാലിറ്റി പത്ത് ലക്ഷം രൂപ വീടുകളുടെ വയറിംഗിനും ലൈൻ നിർമിക്കുന്നതിനും ചെലവഴിച്ചാണ് ലക്ഷ്യം കൈവരിച്ചത്. നൂറ് ശതമാനം വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം ഫാൽക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തിൽ സണ്ണിജോസഫ് എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി. പി. അശോകൻ അധ്യക്ഷനായി. എക്സിക്യൂട്ടീവ് എൻജിനിയർ എസ്.എം.എ. ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പി .പി ഉസ്മാൻ, സി. മുഹമ്മദലി, പി. വി. മോഹനൻ, പി .കെ. ബൾക്കീസ്, കെ. സരസ്വതി, എൻ. കെ. ഇന്ദുമതി, റുബീന റെഫീക്, ഐസൽ ഐസക്, എം. പി. ബിജു, കെ. വി. സക്കീർഹുസയിൻ, പി. എ. നസീർ, സി .അബ്ദുള്ള, എം. ബാബുരാജ്, പി. കെ. ആനന്ദൻ, ജയരാജ്, കെ. കെ. പ്രമോദ് എന്നിവർ സംസാരിച്ചു.