പെരിങ്ങോം: വയക്കര ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ നിർമാണത്തിലിരിക്കുന്ന ഇൻഡോർ സ്റ്റേഡിയം തകർന്നുവീണു. അപകടത്തിൽ നിർമാണ തൊഴിലാളികളായ രണ്ടു പേർക്ക് പരിക്കേറ്റു. ചിറ്റാരിക്കൽ സ്വദേശി രദീപ്, ജോബി എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും ഒന്നര കോടി രൂപ ചെലവഴിച്ചാണ് ഹാന്‍ഡ് ബോള്‍ കളിക്കുന്നതിനായി ഇന്‍ഡോര്‍ സ്റ്റേഡിയം പണിയുന്നത്. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് പറയപ്പെടുന്നു. 50 മീറ്റര്‍ വീതിയിലും 75 മീറ്ററോളം നീളത്തിലുമാണ് സ്റ്റേഡിയം പണിയുന്നത്.
കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കു മുകളില്‍ ഉറപ്പിച്ചിരുന്ന സ്റ്റീല്‍ ബാറുകളാണ് നിലംപൊത്തിയത്. ഇവയ്ക്കു മുകളിലാണ് ഷീറ്റിട്ട് ഉറപ്പിക്കേണ്ടത്. അപകടത്തില്‍ കോണ്‍ക്രീറ്റ് പില്ലറുകള്‍ ഉള്ളിലേയ്ക്ക് വലിയുകയും വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
അപകടവിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി. പെരിങ്ങോം, ചെറുപുഴ സ്റ്റേഷനുകളില്‍നിന്ന് പോലീസും എത്തിയിരുന്നു. പെരിങ്ങോം പഞ്ചായത്ത്പ്രസിഡന്റ് പി.നളിനി, പഞ്ചായത്തംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍ എന്നിവരും അപകടവിവരമറിഞ്ഞ് എത്തിയിരുന്നു.
കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കു മുകളില്‍ ഉറപ്പിച്ചിരുന്ന സ്റ്റീല്‍ ബാറുകളാണ് നിലംപൊത്തിയത്. ഇവയ്ക്കു മുകളിലാണ് ഷീറ്റിട്ട് ഉറപ്പിക്കേണ്ടത്. അപകടത്തില്‍ കോണ്‍ക്രീറ്റ് പില്ലറുകള്‍ ഉള്ളിലേയ്ക്ക് വലിയുകയും വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
അപകടവിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി. പെരിങ്ങോം, ചെറുപുഴ സ്റ്റേഷനുകളില്‍നിന്ന് പോലീസും എത്തിയിരുന്നു. പെരിങ്ങോം പഞ്ചായത്ത്പ്രസിഡന്റ് പി.നളിനി, പഞ്ചായത്തംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍ എന്നിവരും അപകടവിവരമറിഞ്ഞ് എത്തിയിരുന്നു.