പയ്യന്നൂർ: പയ്യന്നൂര്‍ തെക്കേ മമ്പലത്തെ എം.ദാമോദരന്‍ എന്ന ഹക്കീമിനെ (45) കൊലപ്പെടുത്തി കൊറ്റി ജുമാ മസ്ജിദ് വളപ്പില്‍ അതിനിഷ്ഠൂരമായി കത്തിച്ചാമ്പലാക്കിയ സംഭവത്തിനു പിന്നിലെ നിഗൂഢതകളറിയാന്‍ നാട് കാത്തിരിക്കുന്നു. മൂന്നു വര്‍ഷത്തെ നീണ്ട ഇടവേളകൾക്കൊടുവില്‍ ഇപ്പോള്‍ കേസന്വേഷിക്കുന്ന സിബിഐ സംഘം അറസ്റ്റ് നടപടികളിലേക്ക് കടന്നതോടെയാണ് കൊലപാതകത്തിന് പിന്നിലെ അന്തര്നാടകങ്ങളറിയാന് ജനങ്ങള്‍ കാത്തിരിക്കുന്നത്.
2014 ഫെബ്രുവരി 10ന് രാവിലെയാണ് ഹക്കീം റിസീവറായി ജോലി ചെയ്തിരുന്ന കൊറ്റി ജുമാ മസ്ജിദിന് സമീപത്തെ മദ്രസയ്ക്കു പിന്നിലായി കത്തിത്തീരാറായ നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഹക്കീമിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. ഭാര്യ സീനത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തിയ ഒരുലക്ഷം രൂപ കണക്കുപുസ്തകം വച്ച ബാഗിലും തുണിയില്‍ പൊതിഞ്ഞ പതിനായിരം രൂപ പാന്റ്സിന്റെ പോക്കറ്റിലുമിട്ട് പള്ളിക്കമ്മിറ്റിയുടെ രാത്രിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ ഹക്കീമിനെ തൊട്ടടുത്ത ദിവസം മരിച്ചു കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. പള്ളിക്കമ്മിറ്റിയുടെ ഉത്തരവാദിത്വത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ഇയാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അവസാനകാലങ്ങളിൽ ഹക്കീം എന്തിനെയോ ഭയപ്പെട്ടിരുന്നതായും ഭാര്യ സീനത്ത് അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. യോഗം നടന്ന ദിവസം പള്ളിക്കമ്മിറ്റി തയാറാക്കിയ പൊതിച്ചോറ് മകൻ ഫാരിസിനു നൽകാനായി വീട്ടിലേക്കു പോയ ഹക്കീമിനെ പിന്നെ കണ്ടില്ലെന്നാണ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ചിലർ പറഞ്ഞത്. പിതാവിനെ രാത്രി വൈകിയിട്ടും കാണാഞ്ഞതിനെത്തുടർന്നു ഫോണിൽ വിളിച്ചപ്പോൾ പിതാവിനു പകരം മറ്റാരോ ആയിരുന്നു ഫോണെടുത്തതെന്നു മകൻ ഫാരിസും മൊഴി നൽകിയിരുന്നു.
ഇരുപത്തി മൂന്നാം വയസില്‍ നാടുവിട്ട പയ്യന്നൂര്‍ തെക്കേ മമ്പലത്തെ ദാമോദരന്‍ ഇസ്ലാംമതം സ്വീകരിച്ച് ഹക്കീം എന്ന പേര് സ്വീകരിക്കുകയും കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് സമീപത്തെ സീനത്തിനെ മതാചാരപ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സീനത്തും മകന് ഫാരിസുമായി തിരിച്ചുവന്ന് ഹക്കീം മുമ്പ് ജേഷ്ഠന് കുഞ്ഞിക്കണ്ണനില്‍ നിന്നും വാങ്ങിയിട്ടിരുന്ന സ്ഥലത്തായിരുന്നു താമസം. ഇതിനിടെയാണ് കൊറ്റി ജുമാ അത്ത് പള്ളിയുടെ റിസീവര്‍ ജോലി പള്ളിക്കമ്മിറ്റി ഇയാളെ ഏല്‍പ്പിച്ചത്. പള്ളി നടത്തിവരുന്ന കുറികളുടെ പണം പിരിക്കൽ, മറ്റു പിരിവുകള്‍ സമാഹരിക്കൽ, പള്ളിയിലെ ജീവനക്കാര്‍ക്ക് ഭക്ഷണമെത്തിക്കൽ, പള്ളിയും പരിസരങ്ങളും ശുചിയാക്കല്‍ എന്നീ പ്രവര്‍ത്തികളും ഹക്കിം നടത്തിയിരുന്നു. ഇതു കൂടാതെ ലോട്ടറി വില്പനയും നടത്തി പോന്നിരുന്നു.
പള്ളിവളപ്പിലെ മദ്രസയ്ക്കു പിന്നിലായി പഴയ പാചകപ്പുരയുടെ മര ഉരുപ്പടികള്‍ കൂട്ടിവച്ചിരുന്നതിന്റെ മുകളില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് തലവെച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും നട്ടെല്ലിന്റെ കുറച്ചു ഭാഗവുമൊഴിച്ച് ബാക്കിയെല്ലാം ചാരമായിരുന്നു. രാവിലെ എട്ടരയായിട്ടും പുകയുയര്‍ന്നുകൊണ്ടിരുന്ന സംഭവ സ്ഥലത്തിന് ചുറ്റുമായും അവിടേക്കുള്ള വഴിയിലും മുളക്പൊടി വിതറിയിരുന്നു.
അന്‍പതോളം മീറ്റര്‍ അകലെ ഹക്കിമിന്റെ മൊബൈല്‍ഫോണ്‍ കഷണങ്ങളായി ചിതറിക്കിടന്ന നിലയിലും കണ്ടെത്തി. ഇതിന് സമീപം ഒരു പേഴ്സും വാച്ചിന്റെ പൊട്ടിയ ചെയിനും കിടന്നിരുന്നു.പള്ളിക്കമ്മിറ്റിയുടെ യോഗം നടന്ന മദ്രസയുടെ ക്ലാസ് മുറിയില്‍നിന്നും കറന്‍സി നോട്ടുകളുടെ പുറത്തുള്ള രണ്ട് ഫ്ളാപ്പുകളും കണ്ടെത്തിയിരുന്നു. മൃതദേഹം കത്തിച്ചതിന് സമീപം ബട്ടണുകള്‍ പൊട്ടിയ നിലയിലുണ്ടായിരുന്ന ഷര്‍ട്ടാണ് മരിച്ചത് ഹക്കീമാണെന്ന ആദ്യ സൂചന നല്‍കിയത്. ഹക്കീം സ്ഥിരമായി കൈവശം വച്ചിരുന്ന കണക്കു പുസ്തകം കാണാനുമില്ലായിരുന്നു. ചിതയൊരുക്കി ഹക്കീം ആത്മഹത്യ ചെയതതാണെന്നുള്ള പ്രചാരണവും ഉണ്ടായിരുന്നു.
2014 ഫെബ്രുവരി 10ന് രാവിലെയാണ് ഹക്കീം റിസീവറായി ജോലി ചെയ്തിരുന്ന കൊറ്റി ജുമാ മസ്ജിദിന് സമീപത്തെ മദ്രസയ്ക്കു പിന്നിലായി കത്തിത്തീരാറായ നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഹക്കീമിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. ഭാര്യ സീനത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തിയ ഒരുലക്ഷം രൂപ കണക്കുപുസ്തകം വച്ച ബാഗിലും തുണിയില്‍ പൊതിഞ്ഞ പതിനായിരം രൂപ പാന്റ്സിന്റെ പോക്കറ്റിലുമിട്ട് പള്ളിക്കമ്മിറ്റിയുടെ രാത്രിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ ഹക്കീമിനെ തൊട്ടടുത്ത ദിവസം മരിച്ചു കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. പള്ളിക്കമ്മിറ്റിയുടെ ഉത്തരവാദിത്വത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ഇയാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അവസാനകാലങ്ങളിൽ ഹക്കീം എന്തിനെയോ ഭയപ്പെട്ടിരുന്നതായും ഭാര്യ സീനത്ത് അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. യോഗം നടന്ന ദിവസം പള്ളിക്കമ്മിറ്റി തയാറാക്കിയ പൊതിച്ചോറ് മകൻ ഫാരിസിനു നൽകാനായി വീട്ടിലേക്കു പോയ ഹക്കീമിനെ പിന്നെ കണ്ടില്ലെന്നാണ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ചിലർ പറഞ്ഞത്. പിതാവിനെ രാത്രി വൈകിയിട്ടും കാണാഞ്ഞതിനെത്തുടർന്നു ഫോണിൽ വിളിച്ചപ്പോൾ പിതാവിനു പകരം മറ്റാരോ ആയിരുന്നു ഫോണെടുത്തതെന്നു മകൻ ഫാരിസും മൊഴി നൽകിയിരുന്നു.
ഇരുപത്തി മൂന്നാം വയസില്‍ നാടുവിട്ട പയ്യന്നൂര്‍ തെക്കേ മമ്പലത്തെ ദാമോദരന്‍ ഇസ്ലാംമതം സ്വീകരിച്ച് ഹക്കീം എന്ന പേര് സ്വീകരിക്കുകയും കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് സമീപത്തെ സീനത്തിനെ മതാചാരപ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സീനത്തും മകന് ഫാരിസുമായി തിരിച്ചുവന്ന് ഹക്കീം മുമ്പ് ജേഷ്ഠന് കുഞ്ഞിക്കണ്ണനില്‍ നിന്നും വാങ്ങിയിട്ടിരുന്ന സ്ഥലത്തായിരുന്നു താമസം. ഇതിനിടെയാണ് കൊറ്റി ജുമാ അത്ത് പള്ളിയുടെ റിസീവര്‍ ജോലി പള്ളിക്കമ്മിറ്റി ഇയാളെ ഏല്‍പ്പിച്ചത്. പള്ളി നടത്തിവരുന്ന കുറികളുടെ പണം പിരിക്കൽ, മറ്റു പിരിവുകള്‍ സമാഹരിക്കൽ, പള്ളിയിലെ ജീവനക്കാര്‍ക്ക് ഭക്ഷണമെത്തിക്കൽ, പള്ളിയും പരിസരങ്ങളും ശുചിയാക്കല്‍ എന്നീ പ്രവര്‍ത്തികളും ഹക്കിം നടത്തിയിരുന്നു. ഇതു കൂടാതെ ലോട്ടറി വില്പനയും നടത്തി പോന്നിരുന്നു.
പള്ളിവളപ്പിലെ മദ്രസയ്ക്കു പിന്നിലായി പഴയ പാചകപ്പുരയുടെ മര ഉരുപ്പടികള്‍ കൂട്ടിവച്ചിരുന്നതിന്റെ മുകളില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് തലവെച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും നട്ടെല്ലിന്റെ കുറച്ചു ഭാഗവുമൊഴിച്ച് ബാക്കിയെല്ലാം ചാരമായിരുന്നു. രാവിലെ എട്ടരയായിട്ടും പുകയുയര്‍ന്നുകൊണ്ടിരുന്ന സംഭവ സ്ഥലത്തിന് ചുറ്റുമായും അവിടേക്കുള്ള വഴിയിലും മുളക്പൊടി വിതറിയിരുന്നു.
അന്‍പതോളം മീറ്റര്‍ അകലെ ഹക്കിമിന്റെ മൊബൈല്‍ഫോണ്‍ കഷണങ്ങളായി ചിതറിക്കിടന്ന നിലയിലും കണ്ടെത്തി. ഇതിന് സമീപം ഒരു പേഴ്സും വാച്ചിന്റെ പൊട്ടിയ ചെയിനും കിടന്നിരുന്നു.പള്ളിക്കമ്മിറ്റിയുടെ യോഗം നടന്ന മദ്രസയുടെ ക്ലാസ് മുറിയില്‍നിന്നും കറന്‍സി നോട്ടുകളുടെ പുറത്തുള്ള രണ്ട് ഫ്ളാപ്പുകളും കണ്ടെത്തിയിരുന്നു. മൃതദേഹം കത്തിച്ചതിന് സമീപം ബട്ടണുകള്‍ പൊട്ടിയ നിലയിലുണ്ടായിരുന്ന ഷര്‍ട്ടാണ് മരിച്ചത് ഹക്കീമാണെന്ന ആദ്യ സൂചന നല്‍കിയത്. ഹക്കീം സ്ഥിരമായി കൈവശം വച്ചിരുന്ന കണക്കു പുസ്തകം കാണാനുമില്ലായിരുന്നു. ചിതയൊരുക്കി ഹക്കീം ആത്മഹത്യ ചെയതതാണെന്നുള്ള പ്രചാരണവും ഉണ്ടായിരുന്നു.