ആലക്കോട്: പരപ്പ ക്രഷറിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഒരുവർഷമായി ജനകീയ വികസന സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇതിനായി കള്ളക്കഥകളും കള്ളക്കേസുകളും ചമയ്ക്കുകയായിരുന്നുവെന്നും ക്രഷർ അധികൃതർ. ക്രഷർ വന്നതോടെ മലയോര മേഖലയിലുണ്ടായ സമഗ്ര വികസനത്തിൽ വിറളിപൂണ്ട ചിലർ വ്യക്തിതാത്പര്യങ്ങൾക്കു വേണ്ടി ക്രഷറിനെതിരേയുള്ള സമരം നയിക്കുകയായിരുന്നു. സമരസമിതി ചെയർമാന്റെ കുതന്ത്രങ്ങളാണ് സംഭവത്തിനു പിന്നിൽ. ചെയർമാന്റെ വീടിനുനേരേ മാസങ്ങൾക്കു മുന്പ് നടന്ന ആക്രമണവും സമരസമിതി പ്രവർത്തകരെ കാറിടിച്ചു കൊല്ലാൻ നോക്കിയെന്ന കേസും സമരസമിതിയുടെ കള്ളക്കേസുകളാണ്. ആ സംഭവങ്ങൾക്കു പിന്നിലും സമരസമിതിയിലെ ആളുകൾ തന്നെയാണെന്നും മലബാർ സ്റ്റോൺ ആൻഡ് ക്രഷർ മാനേജർ കെ. ദിവാകരൻ പറഞ്ഞു. നിയമപരമായി മാത്രമേ ക്രഷർ പ്രവർത്തിക്കൂവെന്നും ജനങ്ങൾ ഇനിയെങ്കിലും സത്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പരപ്പ-നെടുവോട് ജനകീയ വികസന സമിതി ചെയർമാൻ ഒ.കെ. സിറാജുദ്ദീൻ സംഭവത്തിൽ പ്രതികരിച്ചത് പോലീസ് പിടിയിലായ ഇരുവരും സമിതി പ്രവർത്തകരല്ല, അനുഭാവികളാണെന്നാണ്. യഥാർഥ കുറ്റക്കാരെ കണ്ടെത്തണമെന്നും പോലീസ് പറയുന്നത് ശരിയാവണമെന്നില്ലെന്നും പ്രതികരിച്ചു.
എന്നാൽ പരപ്പ-നെടുവോട് ജനകീയ വികസന സമിതി ചെയർമാൻ ഒ.കെ. സിറാജുദ്ദീൻ സംഭവത്തിൽ പ്രതികരിച്ചത് പോലീസ് പിടിയിലായ ഇരുവരും സമിതി പ്രവർത്തകരല്ല, അനുഭാവികളാണെന്നാണ്. യഥാർഥ കുറ്റക്കാരെ കണ്ടെത്തണമെന്നും പോലീസ് പറയുന്നത് ശരിയാവണമെന്നില്ലെന്നും പ്രതികരിച്ചു.