തിരുവനന്തപുരം: നഗരത്തിലേക്കു കുടിവെള്ളമെത്തിക്കുന്ന പ്രധാന സ്രോതസിലൊന്നായ പേപ്പാറ ഡാമിൽ ഇനി 41 ദിവസത്തേക്കുള്ള വെള്ളം മാത്രം. വേനൽ മഴ ശക്തി പ്രാപിക്കാത്ത സാഹചര്യത്തിൽ മെയ് 18 ഓടെ കുടിവെള്ള വിതരണം പൂർണമായും നിലയ്ക്കുന്ന സാഹചര്യമാണ്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വേനൽമഴ പെയ്യാതിരുന്നതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് നിലച്ചതാണ് ജലത്തിന്റെ അളവ് കുറയാൻ പ്രധാന കാരണമായി ജലസേചന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ സ്ഥിതി തുടർന്നാൽ തിരുവനന്തപുരം നഗരം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അരുവിക്കര ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് മഴപെയ്തതിനെ തുടർന്ന് കരമന നന്ദിയിലും സംഭരണിയിലും ജലനിരപ്പുയർന്നതിനാൽ പേപ്പാറിയിലെ ജലം ഒഴുക്കേണ്ടതായി വന്നില്ല. ഇത് ഡാമിലെ ജലത്തിനു കുറവു വരാതിരിക്കാൻ കാരണമായി. എന്നാൽ, ഈ മാസം തന്നെ പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വേനൽ മഴ ശക്തിയായി പെയ്തെങ്കിൽ മാത്രമെ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കൂ. അതിനാൽ അടുത്ത മഴക്കാലം എത്തുന്നതുവരെ പുതിയ കണക്ഷനുകൾ നൽകണ്ടായെന്നതാണ് ജലസേചന വകുപ്പിന്റെ തീരുമാനം.
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കുടിവെള്ളവിതരണം മുടങ്ങാതിരിക്കാൻ നിയന്ത്രണങ്ങൾ അനിവാര്യമെന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ ഭാഗത്തുനിന്നും നിർദേശം വന്നാൽ ഈ ആഴ്ചതന്നെ നിയന്ത്രണങ്ങൾ ആരംഭിക്കാനാണ് വാട്ടർ അഥോറിറ്റി പദ്ധതിയിടുന്നത്. അരുവിക്കര പ്ലാന്റിന്റെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കണമെങ്കിൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കണം. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ സാധിക്കില്ല. 650 ലക്ഷം ലിറ്റർ ജലമാണ് അരുവിക്കര പ്ലാന്റിൽ നിന്നും പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
കുടിവെള്ള വിതരണം മുടങ്ങുമെന്നതിനാൽ പ്ലാന്റ് നിർത്തിവയ്ക്കാൻ സാധിക്കാത്തതാണ് അറ്റകൂറ്റപ്പണി നീളാൻ കാരണം. അരുവിക്കര പ്ലാന്റിനെ അശ്രയിക്കാതെ നഗരത്തിൽ കുടിവെള്ളം എത്തിക്കാനുള്ള ബദൽ മാർഗം തേടിയാൽ മാത്രമെ അറ്റകൂറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുവെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വേനൽമഴ പെയ്യാതിരുന്നതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് നിലച്ചതാണ് ജലത്തിന്റെ അളവ് കുറയാൻ പ്രധാന കാരണമായി ജലസേചന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ സ്ഥിതി തുടർന്നാൽ തിരുവനന്തപുരം നഗരം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അരുവിക്കര ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് മഴപെയ്തതിനെ തുടർന്ന് കരമന നന്ദിയിലും സംഭരണിയിലും ജലനിരപ്പുയർന്നതിനാൽ പേപ്പാറിയിലെ ജലം ഒഴുക്കേണ്ടതായി വന്നില്ല. ഇത് ഡാമിലെ ജലത്തിനു കുറവു വരാതിരിക്കാൻ കാരണമായി. എന്നാൽ, ഈ മാസം തന്നെ പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വേനൽ മഴ ശക്തിയായി പെയ്തെങ്കിൽ മാത്രമെ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കൂ. അതിനാൽ അടുത്ത മഴക്കാലം എത്തുന്നതുവരെ പുതിയ കണക്ഷനുകൾ നൽകണ്ടായെന്നതാണ് ജലസേചന വകുപ്പിന്റെ തീരുമാനം.
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കുടിവെള്ളവിതരണം മുടങ്ങാതിരിക്കാൻ നിയന്ത്രണങ്ങൾ അനിവാര്യമെന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ ഭാഗത്തുനിന്നും നിർദേശം വന്നാൽ ഈ ആഴ്ചതന്നെ നിയന്ത്രണങ്ങൾ ആരംഭിക്കാനാണ് വാട്ടർ അഥോറിറ്റി പദ്ധതിയിടുന്നത്. അരുവിക്കര പ്ലാന്റിന്റെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കണമെങ്കിൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കണം. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ സാധിക്കില്ല. 650 ലക്ഷം ലിറ്റർ ജലമാണ് അരുവിക്കര പ്ലാന്റിൽ നിന്നും പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
കുടിവെള്ള വിതരണം മുടങ്ങുമെന്നതിനാൽ പ്ലാന്റ് നിർത്തിവയ്ക്കാൻ സാധിക്കാത്തതാണ് അറ്റകൂറ്റപ്പണി നീളാൻ കാരണം. അരുവിക്കര പ്ലാന്റിനെ അശ്രയിക്കാതെ നഗരത്തിൽ കുടിവെള്ളം എത്തിക്കാനുള്ള ബദൽ മാർഗം തേടിയാൽ മാത്രമെ അറ്റകൂറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുവെന്നും അധികൃതർ വ്യക്തമാക്കുന്നു.